യാത്ര പോകാൻ ഒരുകാലത്ത് ഇരുകാലുകളും അവർക്കുണ്ടായിരുന്നു. ജീവിതവഴിയിൽ അപ്രതീക്ഷിതമായിട്ടാണ് വീൽചെയറിനെ കൂട്ടിപിടിക്കേണ്ടി വന്നത്. വീൽചെയറിലായിപ്പോയതുകൊണ്ട് സ്വപ്നങ്ങളും മോഹങ്ങളും ഉപേക്ഷിക്കാൻ കഴിയാത്തതുകൊണ്ടാണ് അവർ തിരുവനന്തപുരത്ത് പോകാൻ പദ്ധതിയിട്ടത്. വിനോദയാത്രയായിരുന്നില്ല ലക്ഷ്യം. അവകാശങ്ങൾക്കുവേണ്ടി അധികാരികളോട് സംസാരിക്കുക എന്നതായിരുന്നു ലക്ഷ്യം. അതിനു കുറച്ച് പേർക്ക് തിരൂർ സ്റ്റേഷനിൽ നിന്ന് ടിക്കറ്റ് ബുക്ക് ചെയ്യണം. എന്നാൽ അനുഭവിക്കേണ്ടി അധികാരത്തിന്റെ അഹങ്കരങ്ങളായിരുന്നു. സംഭവത്തെക്കുറിച്ച് നസ്രത്ത് വഴിക്കടവ് എന്ന വ്യക്തി എഴുതിയ പോസ്റ്റ് വൈറലാവുന്നു.
അധികാരത്തിന്റെ അഹങ്കാരമോ..?
ജീവിതയാത്രയിൽ അപ്രതീക്ഷിതമായി വിൽചെയറിനെ കൂട്ടുപിടിക്കേണ്ടി വന്ന ഒരു കൂട്ടം സുഹ്രത്തുക്കൾക്ക് തിരുവനന്തപുരം വരെ ഒരു യാത്ര പോകണം. വിനോദയാത്രയല്ല.തങ്ങളുടെ അവകാശങ്ങൾക്ക് വേണ്ടി ചില കാര്യങ്ങൾ പലരോടായി സംസാരിക്കാൻ ... അതിനു കുറച്ച് പേർക്ക് തിരൂർ സ്റ്റേഷനിൽ നിന്ന് ടിക്കറ്റ് ബുക്ക് ചെയ്യണം. അനുഭവിക്കേണ്ടി വന്നതോ?
നീതി നിഷേധം..
ദിവസം 1: ടിക്കറ്റ് ബുക്ക് ചെയ്യാൻ വേണ്ട രേഖകകൾ ഭിന്നശേഷിക്കാരനായി ഒരു സുഹ്രത്ത് നേരിട്ട് ചോദിച്ചു മനസ്സിലാക്കുന്നു.. ( കാര്യങ്ങൾക്ക് വ്യക്തത വരുത്താനാണ് നേരിട്ട് പോയത്)
ദിവസം 2 : അവസ്ഥ ഇങ്ങനായത് കൊണ്ട് തന്നെ ഡോക്ടറുടെ സ്പെഷ്യൽ അറ്റസ്റ്റേഷൻ ആവശ്യമാണ് .2 പേരുടെ ഡോക്യുമെന്റസ് കറക്ട് അല്ലായിരുന്നു(നിയയം അംഗീകരിക്കുന്നു, തിരിച്ച് പോകുന്നു)
ദിവസം 3: റിസർവേഷനുള്ള സമയം വൈകിപ്പോയത്രേ 5 mnt ( വീണ്ടും നിയമം അംഗീകരിക്കന്നു, മടങ്ങി )
ദിവസം 4: പോകുന്ന എല്ലാവരുടെയും ഒറിജിനൽ സർട്ടിഫിക്കറ്റ് വേണത്രേ.. പോയിട്ട് അതും കൊണ്ടു വരാൻ. (കണ്ണൂരും കോഴിക്കോടും ഇല്ലാത്ത നിയമം )
ദിവസം 5 :
ഒരു യാത്ര പോകമ്പോൾ അതിലുള്ള എല്ലാവരുടെയും ഒരിജിനൽ കാണിച്ചാണോ ബുക്ക് ചെയ്യുക.? ( അറിയില്ല , അത് ഇവർക്ക് വേണ്ടി മാത്രമുള്ള നിയമം അണോ എന്ന്..)
എന്നിരുന്നാലും.ഇത് ആരോടാ പറയുന്നത്.?
സ്വന്തമായി ഒന്ന് എഴുന്നേറ്റ് നിൽക്കാൻ കഴിയാത്തത് കൊണ്ടാണോ ഇങ്ങനെ?
അതോ നിങ്ങൾകൊന്നും വേണ്ടി സമയം ഇത്തിരി കളയാൻ ഇന്ത്യൻ റെയിൽവേക്ക് നേരമില്ലെന്നോ? ഒടുവിൽ ടിക്കറ്റ് കിട്ടാതെ മടങ്ങിയ സുഹ്രത്തുക്കളുടെ അവസ്ഥ കണ്ട് നിൽക്കുന്ന ഏതൊരും സാധാരണക്കാരനും പറഞ്ഞ് പോകും..അവർക്ക് വ്യക്തമായ രാഷ്ട്രീയമില്ലാത്തത് കൊണ്ടാണോ ഇങ്ങനൊക്കെ.?
അധികാരികളേ....നിയമം അംഗീകരിക്കാം... പക്ഷേ ഒന്നു മനസ്സിലാക്കണം.. ആ കാലുകളും നടന്നിരുന്നു.അന്നവർക്ക് ഒരു യാത്ര പോകോൻ ഇത്രയും യാതനകൾ ഉണ്ടായിരുന്നില്ല.. സംരക്ഷിക്കേണ്ടവരെ അവഗണിക്കുന്നു..നാല് ചുമരുകൾക്കുളളിൽ നിന്ന് തിരൂർ റെയിവേ സ്റ്റേഷൻ വരെ എത്തിട്ടുണ്ടെങ്കിൽ ആരെതിർത്താലും അവർ യാത്ര ചെയ്തിരിക്കും..
പ്രതിഷേധിക്കുക..