സംസ്ഥാന ബോക്സിങ് ചാംപ്യൻഷിപ്പിൽ കായികതാരങ്ങളെ പരിചയപ്പെടാൻ റിങ്ങിൽ കയറിയപ്പോൾ എം.മുകേഷ് എംഎൽഎയ്ക്ക് ഒരു ആഗ്രഹം. പറ്റിയ ഒരു എതിരാളിയെ കിട്ടിയിരുന്നെങ്കിൽ... തിരിച്ചിറങ്ങി ബോക്സിങ് കണ്ടുകൊണ്ടിരുന്നപ്പോൾ, ആഗ്രഹിച്ചതു പോലെ എതിരാളി എത്തി.
ഇന്ത്യയുടെ മുൻ രാജ്യാന്തര താരമായ, ലോക അമച്വർ ബോക്സിങ് സ്വർണമെഡൽ നേടിയ കെ.സി.ലേഖ. 2001 മുതൽ ആറുതവണ ദേശീയ ചാംപ്യൻഷിപ്പിൽ സ്വർണമെഡൽ ജേതാവു കൂടിയാണു ലേഖ. ഇരുവരും ഗ്ലൗസ് അണിഞ്ഞു റിങ്ങിൽ കയറി. കുലുങ്ങിച്ചാടി മുകേഷിന്റെ ചെറിയൊരു വാം അപ്. റിങ്ങിനു ചുറ്റും ബോക്സിങ് താരങ്ങളുടെ ആർപ്പുവിളി ഉയർന്നു. മുകേഷ് പല്ലു കടിച്ചുപിടിച്ചു ലേഖയുടെ മുഖത്തേക്ക് ഇടിച്ചു.
പഞ്ചിനു ശക്തി പോരെന്നു തോന്നിയ റഫറി രതീഷ് എംഎൽഎയുടെ മുണ്ടു മടക്കിക്കുത്തിക്കൊടുത്തു. വീണ്ടും മുകേഷിന്റെ പഞ്ച്. ഇരുകയ്യും മുഖത്തുവച്ചു തടഞ്ഞതല്ലാതെ ലേഖ തിരിച്ചിടിച്ചില്ല. ‘മത്സരം’ തീർന്നപ്പോൾ ആർപ്പുവിളികൾക്കിടയിൽ നിന്നൊരു ശബ്ദം ഉയർന്നു; ‘തോമസുകുട്ടി വിട്ടോടാ...