E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:13 AM IST

Facebook
Twitter
Google Plus
Youtube

More in Spotlight

ഒറ്റ വിവാഹാലോചനകൊണ്ട് ജീവിതം മാറിമറിഞ്ഞ പെൺകുട്ടി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

priya പ്രിയ
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

സ്കൂൾ വിട്ടു വന്ന മകളോട് അമ്മയ്ക്കു പറയാൻ അന്നൊരു പുതിയ വിശേഷമുണ്ടായിരുന്നു. ചേച്ചിയുടെ കല്യാണത്തിനൊപ്പം അവളുടെയും വിവാഹം നിശ്ചയിച്ചുവെന്ന്. ശൈശവ വിവാഹം ഉത്തരേന്ത്യയിൽ ഒരു പുതിയമയല്ലാത്തതുകൊണ്ട് ആ വാർത്തകേട്ട് അവൾ ഞെട്ടിയില്ല. ജയ്പൂരിലെ പ്രിയ എന്ന പെൺകുട്ടിയുടെ ജീവിതം മാറിമറിഞ്ഞത് ഒറ്റ വിവാഹാലോചനകൊണ്ടായിരുന്നു. വിവാഹത്തേക്കാൾ അവൾ ഭയന്നത് തനിക്കു നന്നായി പാചകം ചെയ്യാനറിയില്ല എന്നതിനെയായിരുന്നു. കാരണം അന്നോളം ആ നിഷ്കളങ്കയായ പെൺകുട്ടിക്ക് ശൈശവ വിവാഹം കുറ്റകരമാണെന്നറിയില്ലായിരുന്നു.

അടുത്ത ദിവസം സ്കൂളിൽ പോയപ്പോൾ അമ്മ പങ്കുവെച്ച വിശേഷത്തെക്കുറിച്ച് അവൾ അധ്യാപകരോടും കൂട്ടുകാരോടുമൊക്കെപ്പറഞ്ഞു. പ്രിയയുടെ വാക്കുകൾ മുഖവിലയ്ക്കെടുത്ത അധ്യാപകർ ഉടൻ തന്നെ വിവരം നൊബേൽസമ്മാന ജേതാവ് കൈലാഷ് സത്യാർഥിയുടെ ബച്പൻ ബചാവോ ആന്ദോളനിൽ വിവരമറിയിച്ചു. വിവരമറിഞ്ഞ് സ്കൂളിലെത്തിയ പ്രവർത്തകർ പെൺകുട്ടിയെ മണിക്കൂറുകളോളം ഉപദേശിച്ചു.

ശൈശവവിവാഹം കുറ്റകരമാണെന്നും അതു നടത്തിയാൽ തന്റെ അച്ഛൻ ജയിലിലാവുമെന്നുമൊക്കെ കേട്ടപ്പോൾത്തന്നെ അവൾ ഭയന്നു. വീട്ടിൽ വന്ന് തന്റെ അച്ഛനോടുകൂടി സംസാരിക്കുവാൻ അവൾ പ്രവർത്തകരോടപേക്ഷിച്ചു. ആദ്യമൊന്നും അവരുടെ വാക്കുകൾ പെൺകുട്ടിയുടെ അച്ഛൻ കേട്ടതായിപ്പോലും ഭാവിച്ചില്ല.നിശ്ചയിച്ച കല്യാണം മുടക്കാൻ താൻ തയാറല്ലെന്ന വാദത്തിൽ അച്ഛൻ ഉറച്ചു നിന്നു. പക്ഷേ പിന്മാറാൻ അവൾ ഒരുക്കമല്ലായിരുന്നു. അവൾ വീണ്ടും വീണ്ടും അച്ഛനെ നിർബന്ധിച്ചു. 

വിവാഹം നടന്നുകാണണമെന്ന് തന്നേക്കാൾ കൂടുതൽ ആഗ്രഹം മുത്തശ്ശിക്കാണെന്നും അവരുടെ മനസ്സുമാറിയാൽ വിവാഹം മാറ്റിവെക്കുന്നതിനെക്കുറിച്ച് ആലോചിക്കാമെന്നും ഒടുവിൽ അച്ഛൻ അറിയിച്ചു. തുടർന്ന് മുത്തശ്ശിയുടെ മനസ്സുമാറ്റാനായി അവളുടെ ശ്രമം. ഒടുവിൽ അവളുടെ കണ്ണീരിനു മുന്നിൽ മുത്തശ്ശിയുടെ മനസ്സലിഞ്ഞു. അങ്ങനെ വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേ വിവാഹം വേണ്ടെന്നു വെച്ചു.

ശൈശവ വിവാഹത്തിനെതിരെയുള്ള പോരാട്ടത്തിൽ വീട്ടിൽ അവൾ വിജയിച്ചെങ്കിലും നാട്ടിൽ അവളുടെ കുടുംബം ഒറ്റപ്പെട്ടു. എങ്കിലും തളരാൻ അവൾ ഒരുക്കമല്ലായിരുന്നു. 

പൂർണരൂപം വായിക്കുന്നതിന്