ലോകംകണ്ട എറ്റവും വലിയ വിപ്ലവകാരി ഏണസ്റ്റോ ചെഗുവേരയുടെ ഓര്‍മകള്‍ക്ക് ഇന്ന് അന്‍പതാണ്ട്. തളരാത്ത പോരാട്ട വീര്യത്തോടെ ഫാസിസ്റ്റ് ഭരണകൂടത്തെ തകര്‍ത്തെറിയാമെന്ന് വാക്കുകൊണ്ടും പ്രവര്‍ത്തികൊണ്ടും ചെ സാക്ഷ്യപ്പെടുത്തി. ആ പോരാട്ടവീര്യം ഇന്നും ലോകജനതയുടെ മനസില്‍ ആളിക്കത്തുന്നു.
"ഈ അസ്തമയത്തില്‍ എനിക്ക് നിരാശയില്ല നാളെയുടെ ഉദയത്തിലാണ് എന്റെ പ്രതീക്ഷ' മരണം കണ്‍മുന്നില്‍ കാണുമ്പോഴും 'ചെ'യുടെ തിളങ്ങുന്ന കണ്ണുകളില്‍ നിന്ന് വിപ്ലവത്തിന്റെ തീ ജ്വലിച്ചിരുന്നു. അത് ഇന്നും കെടാതെ നില്‍ക്കുന്നു.
'ഒരുവന്‍ അപരനെ സ്നേഹിക്കുന്ന അപരന്റെ വാക്കുകള്‍ സംഗീതംപോലെ മധുരമാകുന്ന ഒരു ജീവിത വ്യവസ്ഥയ്ക്കു വേണ്ടി പൊരുതുവാനാണ് താന്‍ ആയുധമേന്തുന്നത്, പകയും വിദ്വേ·ഷവും കൊണ്ടല്ല സ്നേഹം കൊണ്ടുമാത്രമാണ് ആയുധമേന്തുന്നത്'ധീരമായ തന്റെ വിപ്ലവ പോരാട്ടത്തെ ചെഗുവേര വിശേഷിപ്പിച്ചത് ഇങ്ങനെയാണ്.
40 വര്‍ഷം മാത്രം നീണ്ട ജീവിതത്തിലുട നീളം ജനങ്ങളെ ചൂഷണത്തില്‍ നിന്ന് മോചിപ്പിക്കുകയെന്ന ഒറ്റലക്ഷ്യമായിരുന്നു ചെയ്ക്കു മുന്നില്‍. മാര്‍ക്സിസത്തെ ചെ ജനകീയമാക്കി. അര്‍ജന്റീനയില്‍ ജനിച്ച ചെ. ബൊളീവിയയിലും ഗ്വാട്ടിമാലയിലും സഞ്ചരിച്ചു. ഫിഡൽ ക്യാസ്ട്രോയുമായി ചേര്‍ന്ന് ബാറ്റിസ്റ്റയില്‍ നിന്ന് ക്യൂബ പിടിച്ചടക്കി. ഒടുവില്‍ 1967ല്‍ ബൊളീവിയന്‍ വനാന്തരങ്ങളില്‍ വിപ്ലവ സൂര്യന്‍ വെടിയേറ്റു വീണു. ഇന്നും അടിച്ചമര്‍ത്തപ്പെട്ടവരുടെ പോരാട്ടങ്ങളില്‍ മായ്ച്ചുകളായാന്‍ പറ്റാത്ത മുഖമായി ചെ നിലകൊള്ളുന്നു.