പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹിയിൽ യുവതി സമരത്തിൽ. ജയ്പൂർ സ്വദേശിയായ നാൽപ്പതുകാരിയാണ് സെപ്റ്റംബർ എട്ടു മുതൽ ജന്തർമന്തറിൽ സമരം ചെയ്യുന്നത്. ഒട്ടേറെപ്പേർ തന്നെ കളിയാക്കുന്നുണ്ടെന്നും എന്നാൽ തന്റെ നിലപാടിനു പിന്നിൽ വ്യക്തമായ ഉദ്ദേശ്യമുണ്ടെന്നും ഓം ശാന്തി ശർമയെന്ന യുവതി പറയുന്നു.
തന്റെ മാനസികനിലയ്ക്ക് യാതൊരു തകരാറുമില്ല. മോദി തനിച്ചാണ് ജീവിക്കുന്നത്. വിവാഹം കഴിച്ച് അദ്ദേഹത്തെ സഹായിക്കണമെന്ന ലക്ഷ്യമാണു തനിക്കുള്ളത്. പ്രധാനമന്ത്രിയെ കാണാൻ തന്നെ ആരും അനുവദിക്കില്ല. എന്നാൽ അദ്ദേഹത്തിനു തന്റെ സഹായം ആവശ്യമുണ്ട്. ഞാൻ മോദിയെ ബഹുമാനിക്കുന്നു. ഞങ്ങളുടെ സംസ്കാരമനുസരിച്ചത് മുതിർന്നവരെ ബഹുമാനിക്കാനും അവരെ സഹായിക്കാനുമാണ് പഠിപ്പിക്കുന്നത്. എനിക്കും അതുതന്നെ ചെയ്യാനാണ് ആഗ്രഹമെന്നും ശാന്തി കൂട്ടിച്ചേർത്തു.
മുൻപ് വിവാഹം കഴിയിച്ചയാളാണ് ശാന്തി. ഇതില്‍ 20 വയസ്സുള്ള പെൺകുട്ടിയുമുണ്ട്. താൻ സാമ്പത്തികമായി നല്ല നിലയിലാണെന്നും സ്ഥലത്തിൽ കുറച്ചുവിറ്റ് മോദിക്കു സമ്മാനങ്ങൾ വാങ്ങണമെന്നാണ് കരുതുന്നതെന്നും ശാന്തി പറഞ്ഞു. മോദി തന്നെ കാണാനെത്തുന്നതുവരെ പ്രതിഷേധം തുടരുമെന്നും അവർ വ്യക്തമാക്കി.