പടിഞ്ഞാറന്‍ ഓസ്ട്രേലിയയില്‍ നിന്നാണ് ഹംബാക്ക് ഇനത്തില്‍ പെട്ട തിമിംഗലത്തെ പതിനാലു മുതലകള്‍ കൂടി തിന്നുന്ന ഭീകരചിത്രങ്ങൾ ഹെലികോപ്റ്ററിലിരുന്നു പൈലറ്റ് പകര്‍ത്തിയത്. ചത്തു തീരത്തടിഞ്ഞ തിമിംഗലത്തെയാണ് മുതലകള്‍ ഭക്ഷണമാക്കിയത്. ഓസ്ട്രേലിയയിൽ സാള്‍ട്ട് വാട്ടര്‍ വിഭാഗത്തില്‍ പെട്ട മുതലകളെ പലപ്പോഴും കടല്‍ത്തീരത്തും മറ്റും കാണാറുണ്ട്. കിംബെര്‍ലി മേഖലയിലെ മോണ്ട്ഗോമെറി റീഫിലാണ് ഈ കാഴ്ച അരങ്ങേറിയത്. ഹെലികോപ്റ്റര്‍ പൈലറ്റായ ജോണ്‍ ഫ്രഞ്ചാണ് ഈ അപൂർവ ചിത്രങ്ങൾ ക്യാമറയില്‍ പകര്‍ത്തിയത്.
വിനോദസഞ്ചാരികളുമൊത്ത് യാത്ര നടത്തുന്നതിനിടെയിൽ രണ്ടു ദിവസം മുന്‍പാണ് തീരത്തടിഞ്ഞ തിമിംഗലത്തെ അവര്‍ക്ക് കാണിച്ചു കൊടുക്കുന്നതിനായി ജോണ്‍ മോണ്‍ട് ഗോമറി റീഫിനു മുകളിലൂടെ പറന്നത്. ഈ സമയത്താണ് തിമിംഗലത്തെ ഭക്ഷിക്കുന്ന മുതലകൾ ശ്രദ്ധയിൽപ്പെട്ടത്. നദികളിലും മറ്റും ഭീമാകാരന്‍മാരായി കാണാറുള്ള മുതലകള്‍ പക്ഷെ തിമിംഗലവുമായി താരതമ്യം ചെയ്യുമ്പോള്‍ തീരെ കുഞ്ഞന്മാരായാണ് കാണപ്പെട്ടത്. മൂന്നു മീറ്ററെങ്കിലും വലിപ്പമുള്ളതായിരുന്നു ഓരോ മുതലയെന്നും ജോണ്‍ വ്യക്തമാക്കി.
ഈ റീഫില്‍ സാധാരണ മുതലകളെ കാണാറില്ലാത്തതാണ്. ചത്ത തിമിംഗലത്തിന്‍റെ മണമായിരിക്കും മുതലകളെ ഇങ്ങോട്ടേക്കാകര്‍ഷിച്ചത്. തൊട്ടടുത്ത ദിവസവും ഹെലികോപ്റ്ററുമായി ഇതേ പ്രദേശത്തെത്തിയപ്പോഴും തിമിംഗലത്തെ തിന്നാനായി മുതലകളുടെ കൂട്ടം അവിടെത്തന്നെയുണ്ടായിരുന്നു. തലേദിവസം ഒൻപതു മുതലകളാണുണ്ടായിരുന്നതെങ്കിൽ പിറ്റേന്ന് പതിനാലു മുതലകളുണ്ടായിരുന്നു തിമിംഗലത്തിന്റെ അവശിഷ്ടം ഭക്ഷിക്കാൻ.ഏതായാലും ഈ അപൂർവ ചിത്രങ്ങൾ പകർത്താൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ജോൺ.