രണ്ടാമത്തെ കുഞ്ഞിനെ കാണാൻ കൊതിയോടെ കാത്തിരുന്നതാണ് ഉത്തർപ്രദേശിലെ അലിഗർകാരായ കരിഷ്മയും അർഷദും. എന്നാൽ കണ്ണുകൾ തള്ളി പുറത്തേക്ക് വന്ന് ചെവികളില്ലാത്ത വിരൂപനായ ഒരു ആൺകുഞ്ഞാണ് അവർക്ക് മകനായി സമ്മാനിക്കപ്പെട്ടത്. കണ്ണുകൾ ഉരുണ്ട് ഭയപ്പെടുത്തുന്ന രീതിയിൽ മൂക്കിന്റെ സ്ഥാനത്ത് രണ്ട് ദ്വാരം മാത്രമായി ചെവികളില്ലാതെയാണ് അവൻ ജനിച്ചത്.
വൈരൂപ്യമുണ്ടെങ്കിലും 2.26 കിലോഗ്രാം തൂക്കമുള്ള ഈ കുഞ്ഞ് ആരോഗ്യവാനാണെന്നാണ് ശിശുരോഗവിദഗ്ധരുടെ പ്രാഥമിക നിഗമനം. എന്നാൽ കുട്ടിയുടെ ആയുസ്സിനെക്കുറിച്ച് ഇപ്പോൾ ഒന്നു പറയാൻ കഴിയില്ല എന്നാണ് വിലയിരുത്തൽ. എങ്കിലും മൂത്ത മകൾക്കൊപ്പം ഈ മകനെയും തങ്ങൾ പൊന്നു പോലെ വളർത്തുമെന്ന് ഈ അച്ഛനും അമ്മയും പറയുന്നു.
ഇന്ത്യയിലെ ആയിരം കുഞ്ഞുങ്ങളിൽ ഒരാൾക്ക് വീതം മാത്രം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ള ജനിതക തകരാറിൽ നിന്നുവന്നതാണെന്നാണ് ഡൽഹി കോർ ഡയഗ്നോസ്റ്റിക്സിലെ മാനേജിങ് ഡയറക്ടർ സോയ ബ്രാർ പറയുന്നത്. കുട്ടിയുടെ അമ്മയായ കരിഷ്മയ്ക്ക് ഗർഭവസ്ഥയിൽ ചികിത്സ ലഭിച്ചതിന്റെ യാതൊരു രേഖകളില്ലെന്നാണ് ഇവർ പറയുന്നത്. സ്കാനിങ്ങുകൾ ഇല്ലാതാകുന്നതും വേണ്ട സമയത്ത് ചികിത്സ കിട്ടാതെ വരുന്നതും തന്നെ ഇത്തരം ജനിതക തകരാറുകൾക്ക് കാരണം.