മതപരമായ ചടങ്ങൾക്കും സ്ത്രീകൾ നെറ്റിയിൽ അണിയാനും ഉപയോഗിക്കുന്ന സിന്ദൂരവും അത്ര സുരക്ഷിതമല്ല. സിന്ദൂരത്തിൽ സുരക്ഷിതമല്ലാത്ത അളവിൽ ലെഡ് കലർന്നിട്ടുണ്ടെന്ന് പഠനം. ഐക്യു കുറയാനും കുട്ടികളിൽ വളർച്ച വൈകാനും ഇത് കാരണമാകും ഇന്ത്യയിലെയും യു എസിലെയും സിന്ദൂരത്തിന്റെ സാമ്പിളുകളാണ് പരിശോധിച്ചത്.
റട്ഗേർസ് സർവകലാശാല നടത്തിയ പഠനത്തിൽ യു എസിൽ നിന്നു 83 ശതമാനവും ഇന്ത്യയിൽ നിന്ന് 78 ശതമാനവും സാമ്പിളുകൾ ശേഖരിച്ചു. ഓരോ ഗ്രാം സിന്ദൂരത്തിലും 1.0 മൈക്രോ ഗ്രാം ലെഡ് കലർന്നിട്ടുള്ളതായി കണ്ടു.
അതേസമയം ന്യൂ ജഴ്സിയിൽ നിന്നു ശേഖരിച്ച 19 ശതമാനം സിന്ദൂരത്തിലും ഇന്ത്യയിൽ നിന്നു ശേഖരിച്ച 43 ശതമാനം സിന്ദൂരത്തിലും യു എസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ നിർദേശിക്കുന്ന, ഓരോ ഗ്രാം ലെഡിലും 20 മൈക്രോ ഗ്രാം ലെഡ് എന്ന പരിധി കൂടുന്നതലാണെന്ന് പഠനം പറയുന്നു.
ലെഡ് ഒട്ടും സുരക്ഷിതമല്ല. അതുകൊണ്ടാണ് സിന്ദൂരം വില്ക്കാനോ യു എസിലേക്കു കൊണ്ടുവരാനോ അനുവദിക്കാത്തത്. റഡ്ഗേർസ് സർവകലാശാല അസോസിയേറ്റ് പ്രൊഫസറായ ഡെറിക് ഷെൻഡെൽ പറയുന്നു.