യുട്യൂബിൽ പ്രത്യക്ഷപ്പെട്ട ഒരു വിഡിയോയിലൂടെയാണ് വിർസാവിയ ബെറേൻ എന്ന ഏഴുവയസ്സുകാരിയുടെ കഥ ലോകമറിയുന്നത്. ശരീരത്തിനു പുറത്ത് ഹൃദയമിടിക്കുന്ന അപൂർവ അവസ്ഥയുടെ ഇരയാണ് ഈ പെൺകുട്ടി. ഓരോ തവണയും ഇവൾ ചിരിക്കുമ്പോള്‍ നെഞ്ചിനകത്തു നിന്ന് ഹൃദയം പുറത്തുവരും. നേരിയ തൊലിയുടെ അകത്ത് നിന്നായിരിക്കും പിന്നീട് ഹൃദയമിടിക്കുക.
ജന്മനാ ഉള്ള അവസ്ഥയാണ് കുട്ടിയുടെ ജീവിതം ദുരിത പൂർണമാക്കിയത്. റഷ്യൻ സ്വദേശിയായ വിർസാവിയ കുടുംബത്തോടൊപ്പം യുഎസിലെ ഫ്ലോറിഡയിലാണ് ഇപ്പോൾ താമസം. 2015 മുതൽ തന്നെ വിവിധ മാധ്യമങ്ങളിലൂടെ ഈ പെൺകുട്ടിയുടെ ജീവിതം ലോകമറിഞ്ഞു തുടങ്ങിയതാണ്. ലോകത്ത് ഒരു മില്യൺ കുട്ടികൾ ജനിക്കുമ്പോൾ അതിൽ അഞ്ച് കുട്ടികൾക്ക് മാത്രമാണ് ഇങ്ങനെയൊരവസ്ഥയുണ്ടാകുകയെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.