ഭാര്യ ഉണ്ടാക്കിയ സാമ്പാർ ഭർത്താവിന് ഇഷ്ടപ്പെട്ടില്ല, മനംനൊന്ത് ഭാര്യ ആത്മഹത്യ ചെയ്തു. കർണാടകത്തിലാണ് ദാരുണ സംഭവമുണ്ടായത്. 50കാരിയായ നാഗരത്നമയാണ് ആത്മഹത്യ ചെയ്തത്. ഇവരുടെ ഭർത്താവ് ശ്രീനിവാസൻ കഴിഞ്ഞ കുറേ വർഷങ്ങളായി കിടപ്പിലാണ്. ചെറിയ കാര്യങ്ങൾക്ക് പോലും ഇരുവരും തമ്മിൽ എന്നും വഴക്കായിരുന്നു.
ശ്രീനിവാസൻ ഒരു കമ്പനിയിലെ ടെക്നിക്കൽ അസിസ്റ്റന്റയായി ജോലി ചെയുന്നതിനിടയിലാണ് അസുഖത്തെ തുടർന്ന് കിടപ്പിലാകുന്നത്. ജോലിക്ക് പോകാന്‍ പറ്റാത്തത് കാരണം ശ്രീനിവാസൻ വിഷാദ രോഗത്തിന് അടിമപ്പെട്ടു. ഇവരുടെ ഏക മകൻ മിഥുനിന്റെ കടയില്‍ നിന്ന് ലഭിക്കുന്ന തുച്ഛമായ തുകയാണ് മൂന്നംഗ കുടുംബത്തിന്റെ ഏക വരുമാന മാര്‍ഗം.
തനിക്ക് ജോലിക്ക് പോകാൻ പറ്റാത്തത് കാരണം നാഗരത്നമയ്ക്ക് തന്നോടുള്ള സ്നേഹം കുറഞ്ഞുവെന്ന് ശ്രീനിവാസൻ ഭാര്യയെ എന്നും കുറ്റപ്പെടുത്തുമായിരുന്നു. ഭാര്യ ഉണ്ടാക്കിയ സാമ്പാറിന് രുചിയില്ല എന്ന പറഞ്ഞതിനെ തുടർന്നുണ്ടായ വഴക്കാണ് അവരുടെ ആത്മഹത്യയിൽ കൊണ്ടെത്തിച്ചത്. വഴക്കിനെ തുടർന്ന് അസ്വസ്ഥയായ നാഗരത്നമ മുറിയില്‍ കയറി വാതിലടച്ച് ജീവനൊടുക്കുകയായിരുന്നു.