മരണത്തിന്റെ കുളമ്പടി ശബ്ദം അടുത്തുവരുന്നതു കേട്ടപ്പോഴാണു നോർത്ത് ഡേവൺ ആശുപത്രിക്കിടക്കയിൽവച്ച് പാട്രിക് സാൻഡേഴ്സ് (87) നഴ്സിനോട് അവസാനത്തെ ആഗ്രഹം പറഞ്ഞത്: ഒരു കുതിരയെ കൊണ്ടുവരാമോ? എനിക്കതിനു തീറ്റ കൊടുക്കണം.
കുതിരാലയത്തിൽ ജോലിക്കാരനായിരുന്ന പാട്രിക്കിനു കുതിരകളോടുള്ള സ്നേഹം അറിയാവുന്ന ആശുപത്രി അധികൃതർ സന്തോഷത്തോടെ ആ ആഗ്രഹം നിറവേറ്റിക്കൊടുത്തു. രോഗിയുടെ അരികിലേക്കു വിക്ടർ എന്ന കുതിരയെ കൊണ്ടുവന്നു നിർത്തി. അതിനു തീറ്റ കൊടുത്തു മനം നിറഞ്ഞ പാട്രിക് മൂന്നു ദിവസം കഴിഞ്ഞപ്പോൾ മരിച്ചു.