ചിങ്ങത്തിന്റെ വരവറിയിച്ച് തലസ്ഥാനത്ത് ഒാണപ്പാട്ട് സന്ധ്യ. ജനഹൃദയ സാംസ്കാരിക വേദിയുടെ നേതൃത്വത്തിലാണ് നിശാഗന്ധിയിൽ നാദ വിസ്മയം തീർത്ത ഗാന സന്ധ്യ അരങ്ങേറിയത്.
ഗൃഹാതുര സ്മരണകൾ ഉണർത്തി പോയകാലത്തിന്റെ ഒാണവിശേഷങ്ങളിലേയ്ക്ക് സദസിനെ നയിക്കുകയായിരുന്നു ഇൗ വേറിട്ട ഗാനസന്ധ്യ. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് പതിനഞ്ചിലേറെ പുതിയ ഒാണപ്പാട്ടുകൾ മലയാള മനസുകളിലേയ്ക്ക് വിരുന്നെത്തുന്നത്.
പൂവച്ചൽ ഖാദർ, പ്രഭാവർമ്മ തുടങ്ങി 16 ഗാനരചയിതാക്കളുടെ വരികൾ അൻപത്തിയൊന്ന് ഗായകർ ചേർന്നാണ് ആലപിച്ചത്. വിശിഷ്ഠാതിഥികൾക്കൊപ്പം സദ്യസ്യരും ചേർന്ന് മൺചിരാതുകളിൽ ദീപം തെളിയിച്ചയായിരുന്നു പരിപാടിയുടെ ഉദ്ഘാടനം.