E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:11 AM IST

Facebook
Twitter
Google Plus
Youtube

More in Spotlight

സ്വയം തീരുമാനമെടുക്കും റഷ്യയുടെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മിസൈൽ ലോകത്തിനു ഭീഷണി!

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

AI-missile-putin
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ലക്ഷ്യത്തെ കുറിച്ച് സ്വയം തീരുമാമെടുക്കാന്‍ ശേഷിയുള്ള മിസൈലുകള്‍ നിര്‍മിക്കാന്‍ റഷ്യ തയ്യാറെടുക്കുന്നു. ടാക്ടിക്കല്‍ മിസൈല്‍ കോര്‍പറേഷന്‍ സിഇഒ ബോറിസ് ഒബ്‌നോസോവാണ് ഇക്കാര്യം വ്യക്തമാക്കിയത്. ചിന്തിക്കാനും കാര്യങ്ങള്‍ വിശകലനം ചെയ്യാനും ആവശ്യമെങ്കില്‍ ദിശയും ലക്ഷ്യവും മാറാനും ശേഷിയുള്ള മിസൈലുകളാണ് നിര്‍മിക്കുക. ലക്ഷ്യം തീരുമാനിക്കാന്‍ ശേഷിയുള്ള മിസൈലുകള്‍ അമേരിക്ക സിറിയയില്‍ ഉപയോഗിച്ചിരുന്നു. സമാനമായ മിസൈലുകള്‍ നിര്‍മിക്കുകയാണ് റഷ്യന്‍ ലക്ഷ്യം. ഇതിനാവശ്യമായ പഠനം ആരംഭിച്ചെന്നും ഇത്തരം ലക്ഷ്യങ്ങള്‍ക്ക് ദീര്‍ഘകാല ഗവേഷണങ്ങള്‍ ആവശ്യമാണെന്നുമാണ് ബോറിസ് ഒബ്‌നോസോവ് പറഞ്ഞത്.  

അമേരിക്ക സിറിയയില്‍ പ്രയോഗിച്ച തോമഹാക് ബ്ലോക്ക് IV ക്രൂയിസ് മിസൈലുകള്‍ എഐ മിസൈലുകളുടെ ഗണത്തില്‍ പെടുന്നവയായിരുന്നു. ലക്ഷ്യം തീരുമാനിച്ചശേഷം മണിക്കൂറുകളോളം ആകാശത്ത് വട്ടമിട്ട് പറക്കാനും ലക്ഷ്യ സ്ഥാനത്തിന്റെ ചിത്രങ്ങള്‍ അയക്കാനും ഇവക്കായിരുന്നു. ആവശ്യമെങ്കില്‍ ലക്ഷ്യസ്ഥാനം മാറ്റാനും തൊടുത്തുവിട്ട ശേഷവും ഇവക്ക് കഴിയുമായിരുന്നു. 1000 മൈലാണ് ഈ മിസൈലുകളുടെ പരിധി. 

മിസൈലുകള്‍ക്ക് പുറമേ റോബോട്ടിക് ഡ്രോണുകളിലും റോബോട്ടുകള്‍ നിയന്ത്രിക്കുന്ന തോക്കുകളിലും റഷ്യ ഗവേഷണം നടത്തുന്നുണ്ട്. പ്രസിദ്ധമായ എകെ 47ന്റെ നിര്‍മാതാക്കളായ കലാഷ്‌നികോവ് കൃത്രിമ ബുദ്ധിയുള്ള തോക്കുകള്‍ നിര്‍മിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. ഇവ ഓഗസ്റ്റ് 22 മുതല്‍ 27 വരെ മോസ്‌കോയില്‍ നടക്കുന്ന റഷ്യന്‍ സൈനിക പ്രദര്‍ശനത്തില്‍ പ്രദര്‍ശിപ്പിക്കും. കൂട്ടമായി സഞ്ചരിക്കുന്ന ഡ്രോണുകളും റഷ്യയുടെ ലക്ഷ്യമാണ്. മനുഷ്യന്റെ നിയന്ത്രണമില്ലാതെ തീരുമാനങ്ങളെടുക്കാനും ആക്രമണം നടത്താനുമുള്ള ശേഷിയും ഇത്തരം ഡ്രോണുകളുടെ കൂട്ടങ്ങള്‍ക്കുണ്ടാകും. സൈനിക ആവശ്യങ്ങള്‍ക്ക് മാത്രമല്ല സാധാരണക്കാര്‍ക്കു വേണ്ടിയും ഇത്തരം ഡ്രോണ്‍ കൂട്ടങ്ങളെ ഉപയോഗിക്കാനാകുമെന്നാണ് വിഷയത്തില്‍ ഗവേഷണം നടത്തുന്ന ക്രോണ്‍സ്റ്റാഡ് ഗ്രൂപ്പിന്റെ അഭിപ്രായം.  

ചിന്തിക്കാനും തീരുമാനമെടുക്കാനും ആക്രമിക്കാനും ശേഷിയുള്ള ഡ്രോണുകളുടെ കാര്യത്തില്‍ അമേരിക്കയും ഏറെ പുറകിലല്ല. 12 ഇഞ്ച് വലിപ്പമുള്ള ഡ്രോണുകളുടെ കൂട്ടങ്ങള്‍ നിര്‍മിക്കുന്ന യുഎസ് പദ്ധതിയുടെ പരീക്ഷണം ഈ വര്‍ഷം തന്നെ പൂര്‍ത്തിയാകുമെന്നാണ് സൂചന. ഡ്രോണ്‍ കൂട്ടങ്ങള്‍ മൊത്തമായാണ് പ്രവര്‍ത്തിക്കുക. തീരുമാനമെടുക്കുക ഇവയെ പരസ്പരം ബന്ധിപ്പിച്ചിട്ടുള്ള തലച്ചോറായിരിക്കും. ഈ കൂട്ടങ്ങള്‍ക്ക് നേതാവുണ്ടാകില്ല. ആവശ്യമെങ്കില്‍ ഡ്രോണുകള്‍ക്ക് കൂട്ടത്തില്‍ നിന്ന് പുറത്തു വരികയും ചെയ്യാം.  

റോബോട്ടുകളെ സൈനിക മേഖലയിലേക്ക് കൊണ്ടുവരുന്നതിനെതിരെ ലോകത്തിന്റെ പലഭാഗത്തു നിന്നും വിമര്‍ശനങ്ങളുയര്‍ന്നിട്ടുണ്ട്. വിഖ്യാത പ്രപഞ്ച ശാസ്ത്രജ്ഞനായ സ്റ്റീഫന്‍ ഹോക്കിങ്ങും ടെസ്ല സിഇഒ എലോണ്‍ മസ്‌കും മൈക്രോസോഫ്റ്റ് നിര്‍മാതാവ് ബില്‍ ഗേറ്റ്‌സുമെല്ലാം കൃത്രിമ ബുദ്ധിയുള്ള ഉപകരണങ്ങള്‍ക്കും ആയുധങ്ങള്‍ക്കും പരസ്യമായി എതിരു നില്‍ക്കുന്നവരാണ്. ഈ വിമര്‍ശനങ്ങള്‍ക്കിടയിലും വന്‍ശക്തി രാഷ്ട്രങ്ങളായ അമേരിക്കയും റഷ്യയും റോബോട്ടിക് സാങ്കേതികവിദ്യ സൈനിക മേഖലയില്‍ കൂടുതല്‍ ഉപയോഗിക്കുന്നതിന്റെ ഗവേഷണങ്ങള്‍ തുടരുകയാണ്. 

കൂടുതൽ വാർത്തകൾക്ക്