എഴുപത്തേഴു വർഷത്തെ നീണ്ട ദാമ്പത്യ ജീവിതത്തിനു േശഷം മരണത്തിനു കീഴടങ്ങിയ ദമ്പതികളെ പരസ്പരം കൈകൾ കോർത്തിണക്കി ഒരേ കാസ്കറ്റിൽ അന്ത്യവിശ്രമത്തിനു സജ്ജമാക്കി. മൊണാനയിലാണു സംഭവം. 97 വയസുള്ള റെയ്മണ്ട് ഓഗസ്റ്റ് നാലിനാണ് നഴ്സിങ് ഹോമിൽ നിര്യാതനായത്. 30 മണിക്കൂറുകൾക്കു ശേഷം റെയ്മണ്ടിന്റെ സന്തത സഹചാരിയും മരണത്തിനു കീഴടങ്ങി.
ഇരുവരും നഴ്സിങ് ഹോമിൽ കഴിയുമ്പോൾ പരിചരിച്ചിരുന്ന നഴ്സിനോട് തമാശയായിട്ടാണെങ്കിലും പറഞ്ഞകാര്യം യാഥാർഥ്യമാകുകയായിരുന്നു.
‘‘ഞാൻ മരിച്ചാൽ അധികം താമസിയാതെ ഭാര്യയും മരിക്കുകയാണെങ്കിൽ ഞങ്ങളെ ഒരേ കാസ്കറ്റിൽ അടക്കം ചെയ്യണം’’. റയ്മണ്ടിന്റെ ആഗ്രഹം പോലെ ഇരുവരും 30 മണിക്കൂറിന്റെ വ്യത്യാസത്തിൽ മരിച്ചപ്പോൾ പിതാവിന്റെ ആഗ്രഹം സഫലീകരിച്ചതായി മകൻ ബോബി പറഞ്ഞു.
ഓഗസ്റ്റ് 11 വെള്ളിയാഴ്ച ഇരുവരെയും ഒരുമിച്ചു കിടത്തിയിരുന്ന കാസ്കറ്റ് ഇവരുടെ മാതാപിതാക്കളെ അടക്കം ചെയ്തിരുന്ന ഓക്ക്ഗ്രോവ് സെമിത്തേരിയിൽ അന്ത്യവിശ്രമത്തിനായി അടക്കം ചെയ്തു.
വിവാഹത്തിനു ശേഷം ഇരുവരും വേർപിരിഞ്ഞിരുന്നത് ഭർത്താവിന്റെ മരണശേഷമുള്ള 30 മണിക്കൂർ മാത്രമായിരുന്നു എന്നാണ് മകൻ സാക്ഷ്യപ്പെടുത്തിയത്. വിവാഹ ശുശ്രൂഷക്ക് കാർമികത്വം വഹിച്ച പുരോഹിതൻ ഇരുവരുടെയും കരങ്ങൾ പരസ്പരം കൂട്ടിയിണക്കിയത്. ജീവിതാന്ത്യത്തിലും കാത്തുസൂക്ഷിക്കാൻ കഴിഞ്ഞു എന്ന ചാരിതാർഥ്യത്തോടെയാണ് അന്ത്യവിശ്രമത്തിൽ പ്രവേശിച്ചത്.