ജയ്‌യും സുനിതയും വിവാഹിതരായപ്പോൾ നിരവധിപ്പേർ പറഞ്ഞു ഇതൊന്നും അധികകാലം പോകില്ല. ഈ ബന്ധം നിലനിൽക്കില്ല എന്ന്. പക്ഷെ കാലം തെളിയിച്ചു ഇവരുടെ പ്രണയമാണ് സത്യമെന്ന്. സിനിമയെവെല്ലുന്നതാണ് ഇവരുടെ പ്രണയകഥ.
പ്ലസ്ടുവിന് പഠിക്കുന്ന കാലത്താണ് ജെയ്‌യും സുനിതയും അടുക്കുന്നത്. പ്രണയം തുറന്നുപറയാൻ മടിച്ച ഇരുവരും കാർഡുകളും ഫോൺ നമ്പറുകളും കൈമാറി പിരിഞ്ഞു. രണ്ടുവർഷത്തേക്ക് എവിടെയാണെന്ന് പോലും അറിയാതെ രണ്ടുപേരും അകന്നുകഴിഞ്ഞു.
ജെയ്‌യുടെ പിറന്നാൾ ദിനത്തിൽ പ്രണയവുമായി സുനിതയുടെ ഫോൺകോൾ എത്തി. ഇഷ്ടം ഇരുവരും തുറന്നുപറഞ്ഞു. ഒരു ദിവസം അവധിക്ക് അമ്മയെ കാണാൻ കാർ ഓടിച്ച് പോകവെ സുനിതയെ തേടി ആ ദുർവിധി എത്തി. സുനിത സഞ്ചരിച്ച കാർ ട്രക്കിലിടിച്ച് മുഖത്തിന്റെ 90 ശതമാനത്തോളം നഷ്ടമായി. ഗുരുതരാവസ്ഥയിലാണ് സുനിത എന്നറിയാതെ ജയ് അപകടം അറിഞ്ഞ് ആശുപത്രിയിലെത്തി. തിരിച്ചറിയാനാകാത്ത വിധം മുഖം നഷ്ടമായ സുനിതയെ കണ്ട് ജയ് തകർന്നു. പക്ഷെ ബോധം നഷ്ടപ്പെട്ട അവളുടെ കയ്യിൽ തന്റെ കൈ ചേർത്ത് ജയ് ഒരു വാക്കു നൽകി മനസിൽ. മരണത്തിന് പോലും വിട്ടുകൊടുക്കില്ല നിന്നെ. നീ എന്റേതാണ്’.
വിവാഹപ്രായമായപ്പോൾ ആ വാക്ക് പാലിക്കാൻ ജയ് എത്തിയെങ്കിലും സഹതാപം മൂലമുള്ള ഇഷ്ടമാകാം എന്നുകരുതി സുനിത എതിർത്തു. സഹതാപം വിട്ടുമാറിയാൽ തന്നെ ഉപേക്ഷിക്കുമോ എന്ന പേടിയായിരുന്നു സുനിതയ്ക്ക്. വീട്ടുകാരുടെയും എതിർപ്പുകളുണ്ടായിട്ടും തന്റെ യഥാർത്ഥ സ്നേഹം അവർക്ക് മനസിലാക്കി നൽകി ജയ് സുനിതയെ ഗുരുവായൂരിൽ വച്ച് താലി കെട്ടി. പത്തോളം ശസ്ത്രക്രിയകൾക്ക് വിധേയമാക്കിയെങ്കിലും പൂർവ സ്ഥിതിയിലേക്ക് സുനിതയ്ക്ക് എത്താൻ കഴിഞ്ഞില്ല. പണ്ട് ആശുപത്രികിടക്കിയിൽവച്ച് പിടിച്ചുകൈ ഇന്നോളം ജയ് വിട്ടില്ല. രണ്ടുകുട്ടികളുടെ അമ്മയായ സുനിതയെ ചേർത്തുനിറുത്തി ജയ്പറയാതെ പറഞ്ഞുകൊണ്ടേയിരിക്കുന്നു ഒരിക്കലും നിന്നെ ൈകവിടില്ല.