സ്വച് ഭാരത് പ്രചാരണത്തിനിറങ്ങിയ ഔറംഗബാദ് ജില്ലാ മജിസ്ട്രേട്ട് കൻവാൾ തനൂജിനു പ്രസംഗത്തിനിടെ നാവുപിഴച്ചപ്പോൾ ചെന്നുപെട്ടതു വൻ വിവാദത്തിൽ. എല്ലാ വീടുകളിലും ശുചിമുറി പണിയണമെന്ന് ഉദ്ബോധിപ്പിച്ചു പ്രസംഗിക്കുന്നതിനിടെ, അതിനു പണമില്ലെന്നു പറഞ്ഞ ഗ്രാമവാസിയോടാണു മജിസ്ട്രേട്ട് ക്ഷുഭിതനായത്. ‘എങ്കിൽ ഭാര്യയെ വിൽക്കുന്നതാകും നല്ലത്’ എന്നായിരുന്നു മജിസ്ട്രേട്ടിന്റെ പ്രതികരണം. പലരും മുൻകൂർ പണം കൈപ്പറ്റിയശേഷം അതു മറ്റുകാര്യങ്ങൾക്കായി വിനിയോഗിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Advertisement