അവധിക്കു നാട്ടിലെത്തിയാൽ ബന്ധുക്കളെയും സുഹൃത്തുക്കളെയുമെല്ലാംസന്ദർശിച്ചുബന്ധങ്ങൾസുദൃഢമാക്കിയിരുന്ന യുവാവിനുണ്ടായ ദുർവിധിയിൽ പകച്ചിരിക്കുകയാണു നാടും നാട്ടുകാരുമെല്ലാം.ചെട്ടികുളങ്ങര ഈരേഴ വടക്ക് തട്ടയ്ക്കാട്ടുവീട്ടിൽ ഡോ.രമേശ് കുമാർ (രാമു–32) യുഎസിൽ കാറിനുള്ളിൽ വെടിയേറ്റു മരിച്ചെന്ന വിവരം കഴിഞ്ഞ ദിവസം രാത്രിയിലാണു ബന്ധുവായ കൃഷ്ണകുമാരി അറിഞ്ഞത്. കൊല്ലപ്പെട്ട രമേശ് കുമാറിന്റെ പിതാവ് ഡോ.നരേന്ദ്രകുമാറിന്റെ മാതൃസഹോദരിയുടെ മകളാണ് കൃഷ്ണകുമാരി.
കൃഷ്ണകുമാരിയുടെ യുഎസിലുള്ള മകൾ മിനി ആണു വിവരം ആദ്യം അറിയിച്ചത്. കാർ അപകടം ഉണ്ടായി എന്നായിരുന്നു ആദ്യം പറഞ്ഞത്. പിന്നീടു രാത്രി വൈകി വെടിയേറ്റതായും സന്ദേശം ലഭിച്ചതായി കൃഷ്ണകുമാരി പറഞ്ഞു. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല,യുഡിഎഫ്ജില്ലാചെയർമാൻഎം.മുരളിഎന്നിവരുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന നരേന്ദ്രകുമാറിന്റെ കുടുംബം നാട്ടിലെത്തുമ്പോഴെല്ലാം ഇരുവരുടെയും വീടുകളിലെത്തി സൗഹൃദം പുതുക്കുമായിരുന്നു. അപകട വിവരമറിഞ്ഞ് ഇരുവരും ഇന്നലെ യുഎസിലേക്കു ഫോണിൽ വിളിച്ചു കാര്യങ്ങൾ അന്വേഷിച്ചു. കൊല്ലപ്പെട്ട ഡോ.രമേശ് കുമാർ വീട്ടുകാർക്കു സ്വന്തം രാമു ആയിരുന്നു.
അവധിക്കെത്തുമ്പോൾ ചെട്ടികുളങ്ങര ദേവീക്ഷേത്രത്തിൽ സ്ഥിരമായി സന്ദർശനം നടത്തുന്ന ഡോ. നരേന്ദ്രകുമാർ സർക്കാർ ആശുപത്രികൾ ഉയർന്നു വരണമെന്ന ചിന്താഗതിക്കാരനാണ്. ഇതിനായി തിരുവനന്തപുരം മെഡിക്കൽ കോളജിലെ സഹപാഠികളുമായി ചേർന്നു പ്രത്യേക പദ്ധതികൾ നടത്തുന്നുണ്ടായിരുന്നു.