തമ്മിലടി തുടർന്നാൽ വോളിബോൾ അസോസിയേഷന് ആനുകൂല്യങ്ങൾ നൽകില്ലെന്ന് സംസ്ഥാന സ്പോട്സ് കൗൺസിൽ. മുൻ ഇന്ത്യൻ ക്യാപ്ടൻ ടോം ജോസഫിനെതിരെ നടപടിയെടുത്തത് ഏകപക്ഷിയമെന്നും യോഗ്യതയില്ലാത്ത അസോസിയേഷന് അതിന് അധികാരമില്ലെന്നും പ്രസിഡന്റ് ടി.പി.ദാസൻ മനോരമ ന്യൂസിനോട് പറഞ്ഞു. അഴിമതിക്കേസിൽ വിജിലൻസ് അന്വേഷണം പൂർത്തിയാൽ അസോസിയേഷൻ ഭാരവാഹികൾക്കെതിരെ നടപടി ഉണ്ടാകുമെന്നും ദാസൻ പറഞ്ഞു.
കളിക്കാരെ കരുതിയാണ് കൗൺസിൽ നടപടിയെടുക്കാത്തത്.പക്ഷെ തമ്മിലടി തുടർന്നാൽ അസോസിയേഷന്റ അനുകൂല്യങ്ങൾ വരെ നിഷേധിക്കേണ്ടിവരും അസോസിയേഷനെതിരെ മോശമായ പരാമർശം നടത്തിയെന്ന് പറഞ്ഞ് ടോം ജോസഫിനെതിരെ നടപടിയെടുത്തത് അംഗീകരിക്കാനാവില്ല.
വോളിബോൾ ഫെഡറേഷൻ ഒരു വർഷം മുമ്പ് മാറ്റിനിർത്തിയ അസോസിയേഷൻ പ്രസിഡന്റും സെക്രട്ടറിയുമാണ്ടോമിനെതിരെ നടപടിയെടുത്തത്.അഴിമതിക്കേസിലെ വിജിലൻസ് അന്വേഷണം പൂർത്തിയായാൽ ഇവർക്കെതിരെ നടപടിയെടുക്കും. പണത്തിന്റേയോ ഉന്നതബന്ധങ്ങളുടേയോ പേരിൽ ഏകപക്ഷീയ തീരുമാനങ്ങളെടുക്കാൻ ആരേയും അനുവദിക്കില്ലന്നും അസോസിയേഷനിൽ കൗൺസിലിന്റ നിയന്ത്രണമുണ്ടാകുമെന്നും പ്രസിഡന്റ് പറഞ്ഞു.