അതിർത്തികടന്നുള്ള ഭീകരാക്രമണം അവസാനിക്കാത്ത സാഹചര്യത്തിൽ ഇന്ത്യ–പാക്ക് ക്രിക്കറ്റ് മൽസരം വേണ്ടെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം. ദുബായിൽ മൽസരം നടത്താൻ അനുവദിക്കണമെന്ന ബിസിസിഐ ആവശ്യം ആഭ്യന്തരമന്ത്രാലയം തള്ളി. തുടർച്ചയായി ഉണ്ടായ ഭീകരാക്രമണങ്ങളുടെയും ഇന്ത്യ–പാക്ക് നയതന്ത്രബന്ധം വഷളായതിന്റെയും സാഹചര്യത്തിലാണ് ക്രിക്കറ്റ് മൽസരം വേണ്ടെന്നുവയ്ക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചത്.
2008ലെ മുംബൈ ഭീകരാക്രമണത്തിനു ശേഷം നിർത്തിവച്ച ഇന്ത്യ–പാക്ക് പരമ്പര പുനരാരംഭിക്കാൻ പലതവണ ശ്രമങ്ങൾ നടന്നെങ്കിലും ഫലം കണ്ടില്ല. അതിനിടെ, വീണ്ടും ആക്രമണങ്ങൾ ആവർത്തിക്കുകയും ചെയ്തു. നിലവിൽ ദുബായിൽ ആണ് പാക്കിസ്ഥാന്റെ ഹോം മൽസരങ്ങൾ നടക്കുന്നത്.
2007–08 കാലത്താണ് ഇന്ത്യ പാക്കിസ്ഥാനുമായി അവസാനമായി ടെസ്റ്റ് മൽസരം കളിച്ചത്. 2012–13 കാലത്ത് ഏകദിനവും. 2016ൽ ട്വന്റി20 ലോകകപ്പിലാണ് ഇരുടീമും അവസാനമായി ഏറ്റുമുട്ടിയത്.