E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Wednesday March 03 2021 10:44 PM IST

Facebook
Twitter
Google Plus
Youtube

More in Sports

ദിവസക്കൂലിക്കാരന്റെ മകന്റെ കയ്യിൽ കോടികൾ? സിനിമയെ വെല്ലും നടരാജന്റെ ജീവിതം !

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

natarajan
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

സിനിമാക്കഥകളെ അനുസ്മരിപ്പിക്കുന്ന കഥയാണ് തങ്കരസു നടരാജന്‍ എന്ന 25കാരന്‍ യുവാവിനു പറയാനുള്ളത്. ഒന്നുമില്ലായ്മയില്‍ നിന്നും ഒരു സുപ്രഭാതത്തില്‍ കോടീശ്വരന്‍മാരായി മാറുന്ന കഥാപാത്രങ്ങള്‍ സിനിമകളില്‍ എത്ര കണ്ടാലും നമുക്കു മതിവരാറില്ല. അക്ഷരാര്‍ഥത്തില്‍ അതുതന്നെയാണ് നടരാജന്റെ ജീവിതവും.

അമ്മ വഴിയോരത്ത് ഒരു ചായക്കട നടത്തുന്നു, അച്ഛന്‍ ഒരു സാരി ഫാക്റ്ററിയിലെ ദിവസക്കൂലിക്കാരന്‍. തമിഴ്‌നാട്ടിലെ സേലത്തു നിന്ന് 40 കിലോമീറ്റര്‍ ദൂരമുള്ള ചിന്നപ്പംപറ്റി എന്ന ഗ്രാമത്തിലെ ഈ സാധാരണക്കാരുടെ മകന്‍ ഇന്ന് കോടികളുടെ മായാലോകത്തേക്ക് എത്തിപ്പെട്ടിരിക്കുന്നു. ക്രിക്കറ്റിന്റെ വാണിജ്യവല്‍ക്കരണം എല്ലാ അര്‍ഥത്തിലും പ്രായോഗികമാക്കിയ ഐപിഎല്‍ (ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്) ആണ് നടരാജന്റെ തലവര മാറ്റിയത്.

ഐപിഎല്ലിന്റെ പത്താം പതിപ്പില്‍ നടന്ന ലേലത്തില്‍ മൂന്നുകോടി രൂപയാണ് കിംഗ്‌സ് XI പഞ്ചാബ് നടരാജനായി മുടക്കിയത്. ഒരു ആഭ്യന്തര താരത്തിന് ലഭിച്ച ഏറ്റവും വലിയ തുകയായിരുന്നു അത്. നടരാജന് ഇപ്പോഴും ഇത് ഉള്‍ക്കൊള്ളാന്‍ സാധിച്ചിട്ടില്ല. ഇതൊരു മായയാണോ യാഥാര്‍ഥ്യമാണോ എന്ന കാര്യത്തില്‍ ഇപ്പോഴും തനിക്കു സംശയമാണെന്നാണ് നടരാജന്‍ പറഞ്ഞത്.

ക്രിക്കറ്റ് കളിക്കാത്തപ്പോള്‍ അമ്മയുടെ ചായക്കടയിലായിരുന്നു നടരാജന്‍ സമയം ചെലവഴിച്ചിരുന്നത്. ചായക്കടയില്‍ കഷ്ടപ്പെടുന്ന അമ്മയെ സഹായിക്കാന്‍ സ്‌കൂളില്‍ നിന്ന് ക്ലാസ് കട്ട് ചെയ്തുവരെ അവന്‍ എത്തുമായിരുന്നു. അഞ്ചു മക്കളില്‍ മൂത്ത ആളാണ് നടരാജന്‍. അതുകൊണ്ടു തന്നെ വീട്ടിലെ കഷ്ടപ്പാടുകള്‍ ഓര്‍ത്ത് അമ്മയെയും അച്ഛനെയും സഹായിക്കാന്‍ ചെറിയ ജോലികളിലൂടെ വരുമാനം കണ്ടെത്താനും ഈ മിടുക്കന്‍ ശ്രമിച്ചിരുന്നു. 

അതിരാവിലെ എഴുന്നേറ്റ് പത്രം വിതരണം ചെയ്യാനും പാല്‍ കൊണ്ടുകൊടുക്കാനും എല്ലാം അവന്‍ പോകും. ഇതിനില്‍ നിന്നും കിട്ടുന്ന ചെറിയ തുക വീട്ടിലെ കാര്യങ്ങള്‍ക്ക് ഉപയോഗിക്കും. 20 വയസ്സു വരെ ടെന്നീസ് ബോള്‍ ഉപയോഗിച്ച് ക്രിക്കറ്റ് കളിച്ചിരുന്ന പയ്യനെയാണ് 3 കോടി രൂപ മുടക്കി കിംഗ്‌സ് XI പഞ്ചാബ് എടുത്തതെന്ന് പറഞ്ഞാല്‍ ആശ്ചര്യപ്പെട്ടുപോകുന്നവരുണ്ട്. ടെന്നിസ് ബാളില്‍ അസാമാന്യ വൈദഗ്ധ്യത്തില്‍ ബോള്‍ ചെയ്യുന്ന നടരാജനെ കണ്ട് അയല്‍വാസിയും ക്രിക്കറ്റ് താരവുമായ എ ജയപ്രകാശ് ആണ് ഇതൊരു ഗൗരവകരമായ കരിയര്‍ ആക്കി എടുക്കാന്‍ ഉപദേശിച്ചത്. 

വിശദമായ വായനക്ക് 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :