കഷ്ടകാലത്തിനു ഞങ്ങൾക്കൊരു വിരാട് കോഹ്‌ലി ഇല്ലാതെപോയി. ഉണ്ടായിരുന്നെങ്കിൽ ഇന്ത്യയ്ക്കെതിരെ ടെസ്റ്റ് പരാജയം ഒഴിവാക്കാമായിരുന്നു. ഏക ടെസ്റ്റിലെ തോൽവിക്കു ശേഷം ബംഗ്ലദേശ് ക്യാപ്റ്റൻ മുഷ്ഫിക്കർ റഹിം പറഞ്ഞത് അങ്ങനെയാണ്. ഫ്ലാറ്റ് പിച്ചിൽ പൊരുതിനിന്നിട്ടും പരാജയം ഒഴിവാക്കാൻ പറ്റാത്തതിന്റെ നിരാശ വാക്കുകളിൽ നിഴലിച്ചു നിന്നു.
ബാറ്റിങ്ങിന്റെ അടിസ്ഥാനമൂല്യങ്ങൾ അറിഞ്ഞിരുന്നെങ്കിൽ ബംഗ്ളദേശിനു തോൽവി ഒഴിവാക്കാമായിരുന്നു എന്ന വിരാട് കോഹ്‌ലിയുടെ കമന്റിനോട് മുഷ്ഫിക്കർ പ്രതികരിച്ചത് ഇങ്ങനെ: ‘വിരാട് കോഹ്‌ലിയെപ്പോലെ അടിസ്ഥാനമൂല്യം അറിയാമായിരുന്നെങ്കിൽ ഞങ്ങളൊക്കെ ടെസ്റ്റിൽ 50 റൺസിലേറെ ആവറേജ് നേടുമായിരുന്നു. എങ്കിൽപിന്നെ ടെസ്റ്റിനെ രക്ഷിച്ചെടുക്കാൻ അവസാന ദിവസം ഏഴു ബാറ്റ്സ്മാൻമാർ വേണ്ടിവരികയുമില്ലായിരുന്നു. മൂന്നോ നാലോ പേരായാൽ ധാരാളം.’
ക്യാപ്റ്റൻ സ്ഥാനം തെറിച്ചേക്കുമെന്ന റിപ്പോർട്ടുകൾ സൂചിപ്പിച്ചപ്പോൾ, താൻ ഏതായാലും നായക സ്ഥാനമോ വിക്കറ്റ് കീപ്പർ സ്ഥാനമോ സ്വയം ഒഴിയാൻ തീരുമാനിച്ചിട്ടില്ലെന്നായിരുന്നു മറുപടി. ‘എന്റെ ബാറ്റിങ് ആവറേജ് 34 ആണ്. പിന്നെങ്ങനെ ബംഗ്ലദേശിലെ ഒന്നാം നമ്പർ ബാറ്റ്സ്മാനാകും.