E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Friday February 26 2021 03:03 PM IST

Facebook
Twitter
Google Plus
Youtube

More in Sports

ധോണി ക്യാപ്റ്റന്‍മാരുടെ 'ദാദ', സൗരവ് ഗാംഗുലിയെക്കാള്‍ കേമന്‍

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

dhoni-ravisastri-run-out-11-1
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ക്യാപ്റ്റന്‍ എന്ന നിലയില്‍ ധോണിെയ പുകഴ്ത്തിയുള്ള രവി ശാസ്ത്രിയുടെ വാക്കുകളാണ് ഇപ്പോള്‍ ചൂടുപിടിച്ചിരിക്കുന്നത്. അതും ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ക്യാപ്റ്റന്‍ ധോണിയാണെന്നും ഇന്ത്യയിലെ ക്യാപ്റ്റന്‍മാരുടെ ദാദ ധോണിയാണെന്നും ശാസ്ത്രി അടിച്ചുവിട്ടു. സൗരവ് ഗാംഗുലിയെ മാത്രമല്ല കപില്‍ ദേവ്, അജിത് വഡേക്കര്‍, മന്‍‌സൂര്‍ അലി ഖാന്‍ പട്ടോഡി തുടങ്ങിയ വമ്പന്‍മാരെയും പിന്തള്ളിയാണ് ധോണിക്ക് രവി ശാസ്ത്രി ദാദാ പട്ടം ചുമത്തിയത്. വ്യക്തിപരമായുള്ള പ്രശ്നങ്ങള്‍ ആധികാരികമായ വിലയിരുത്തലില്‍ നല്‍കരുതെന്നാണ് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മുഹമ്മദ് അസറുദ്ദീന് പറയാനുള്ളത്. സൗരവ് ഗാംഗുലിയുമായി വ്യക്തിപരമായുള്ള പ്രശ്നങ്ങള്‍ വച്ച് ധോണിയെ ദാദ ആക്കിയ രവി ശാസ്ത്രി സ്വയം ചെറുതാകുകയാണ് ചെയ്തതെന്നും അസറുദ്ദീന്‍ പറഞ്ഞു. 

ഇന്ത്യന്‍ ക്രിക്കറ്റ് വാതുവെപ്പിന്റെയും ഒത്തുകളിയുടെയും പടുകുഴിയില്‍പെട്ട് കിടന്നപ്പോഴാണ് സൗരവ് ഗാംഗുലി ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുത്തത്. നായകന്‍ എന്ന നിലയില്‍ മുന്നില്‍ നിന്ന് നയിച്ച സൗരവ് ഇന്ത്യയ്ക്കായി 21 ടെസ്റ്റ് ജയങ്ങള്‍ സമ്മാനിച്ച് കൂടുതല്‍ ജയം നേടി തന്ന ക്യാപ്റ്റന്‍ എന്ന ബഹുമതി സ്വന്തമാക്കി. എന്നാല്‍ ധോണി 27 ജയത്തോടെ ഇത് മറികടന്ന് മുന്നിലെത്തി.  പക്ഷെ ഈ കണക്ക് എപ്പോള്‍ വേണമെങ്കിലും മാറിമറിയാം. കാരണം ഇന്ത്യയുടെ ഇപ്പോഴത്തെ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി ഇതിനകം 14 ടെസ്റ്റ് ജയങ്ങള്‍ സ്വന്തമാക്കിക്കഴിഞ്ഞു. ജയത്തിന്റെ കണക്ക് മാത്രം നോക്കി ധോണിയെ വിലയിരുത്തിയ ശാസ്ത്രിയുടെ നടപടി ശരിയല്ലെന്നാണ് വിമര്‍ശക പക്ഷം. ശരിയാണ് സൗരവ് ഗാംഗുലിക്ക് ലോകകപ്പ് നേടാന്‍ കഴിഞ്ഞില്ല. എന്നാല്‍ ദക്ഷിണാഫ്രിക്കയില്‍ 2003ല്‍ നടന്ന ലോകകപ്പില്‍ സൗരവ് ടീമിനെ ഫൈനലില്‍ എത്തിച്ചിരുന്നു. അന്ന് ഓസ്ട്രേലിയയോടാണ് തോറ്റത്. ധോണി ഏകദിന ലോകകപ്പ് നേടിയത് ഇന്ത്യയില്‍ വച്ചാണ്. എന്നാല്‍ കപ്പു കപ്പുതന്നെ. 2007ലെ ട്വന്റി 20 ലോകകപ്പും ചാംപ്യന്‍സ് ട്രോഫി കിരീടവും ധോണി നേടിത്തന്നത് മറന്നുകൊണ്ടല്ല ഇതുപറയുന്നത്. 

ഒരു നായകന്‍ എന്ന നിലയില്‍ ടീമിനെ മുന്നില്‍ നിന്ന് നയിച്ചു. എന്നാല്‍ യുവതാരങ്ങളെ വളര്‍ത്തുന്നതില്‍ ധോണി എത്രമാത്രം വിജയിച്ചു എന്നത് വിലയിരുത്തേണ്ടതാണ്. സൗരവ് ഗാംഗുലി യുവരാജ് സിങ്, മുഹമ്മദ് കൈഫ്, ഇര്‍ഫാന്‍ പഠാന്‍. തുടങ്ങി ഒരുപിടി താരങ്ങളെയാണ് ഇന്ത്യന്‍ ക്രിക്കറ്റിലേക്ക് നയിച്ചത്. സച്ചിനും ദ്രാവിഡും ലക്ഷ്മണും സഹീര്‍ ഖാനും അനില്‍ കുംബ്ലെയും എല്ലാം ടീമിലുണ്ടായിരുന്നെങ്കിലും അവര്‍ സൗരവ് ഗാംഗുലിക്കൊപ്പം കളിച്ച് വമ്പന്‍ താരങ്ങളായി മാറുകയായിരുന്നു. എന്നാല്‍ ഈ വലിയ പ്രതിഭകള്‍ അടങ്ങുന്ന ടീമിനെ നയിക്കാനാണ് ധോണിക്ക് അവസരം ലഭിച്ചത്. 2007ലെ ട്വന്റി 20 ലോകകപ്പ് മാത്രമാണ് ഇതിന് അപവാദം. അന്ന് ലഭിച്ച യുവതാരങ്ങളെ ധോണി നന്നായി വിനിയോഗിച്ചു. പിന്നീട് ടെസ്റ്റിലും ഏകദിനത്തിലും സീനയര്‍ താരങ്ങളെ ധോണിക്ക് ലഭിച്ചു. മാത്രമല്ല 2008ല്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് തുടങ്ങിയതോടെ ഇന്ത്യന്‍ ക്രിക്കറ്റിലേക്ക് യുവതാരങ്ങളുടെ നിരയെത്തി. ഇത് സീനിയര്‍ താരങ്ങളെ അമിതമായി ആശ്രയിക്കേണ്ട അവസ്ഥ ധോണിക്കുണ്ടാക്കിയില്ല. എന്നാല്‍ സൗരവിന്റെ കാലത്ത് ഈ 'ധാരാളിത്തം'ലഭിച്ചില്ല. ലോഡ്സില്‍ നാറ്റ് വെസ്റ്റ് ട്രോഫി നേടിയപ്പോള്‍ സ്വന്തം ജേഴ്സി ഊരി ആവേശം നല്‍കിയ സൗരവിന്റെ ചിത്രത്തിന് പകരം വയ്ക്കാന്‍ ധോണിക്ക് ചിത്രങ്ങളുമില്ല. 

 ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലകനാകാനുള്ള രവി ശാസ്ത്രിയുടെ സ്വപ്നങ്ങള്‍ക്ക് സൗരവ് ഗാംഗുലി വിലങ്ങുതടിയായതാണ് രവി ശാസ്ത്രിയുടെ കുത്തിത്തിപ്പിനു കാരണം. അതുകൊണ്ടുതന്നെയാണ് സൗരവ് ഗാംഗുലിയുടെ ഓമനപ്പേരായ 'ദാദ' പ്രയോഗം തന്നെ ശാസ്ത്രി നടത്തിയത്. ക്യാപ്റ്റന്‍മാരുടെ 'ദാദ'എന്നുപറഞ്ഞ് ധോണിയെ മുന്‍നിര്‍ത്തി രവി ശാസ്ത്രിയെ തോണ്ടിയത് ദാദയ്ക്കുള്ള സൂചനതന്നെയാണ്. ഇന്ത്യയ്ക്ക് കൂടുതല്‍ ടെസ്റ്റ് ജയങ്ങളുടെ (14)  റെക്കോര്‍ഡ് മുഹമ്മദ് അസറുദ്ദീനില്‍ നിന്ന് തട്ടിയെടുത്തത് സൗരവ് ഗാംഗുലിയാണ്. ആ ഗാംഗുലിയില്‍ നിന്നാണ് ധോണി റെക്കോര്‍ഡ് സ്വന്തമാക്കിയത്.

മുഹമ്മദ് അസറുദ്ദീനെ പിന്തുണച്ചും എതിര്‍ത്തും ശാസ്ത്രിയെ പിന്തുണച്ചും എതിര്‍ത്തും വരും ദിവസങ്ങളില്‍ കൂടുതല്‍പേര്‍ എത്തും. ആ ചേരി തിരവ് എങ്ങനെയായിരിക്കും എന്നാണ് ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്നത്.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :