റൺസ് അടിച്ചുകൂട്ടി ശുഭ്മാന്‍ ഗില്‍; ബാബര്‍ അസമിനൊപ്പം; റെക്കോര്‍ഡ്

cricket win
SHARE

ന്യൂസീലന്‍ഡിനെതിരായ ഏകദിന പരമ്പരയിലെ മിന്നും പ്രകടനത്തോടെ യുവ താരം ശുഭ്മാന്‍ ഗില്ലിന് റെക്കോര്‍ഡ്. മൂന്ന് മല്‍സരങ്ങളുടെ പരമ്പരയില്‍ ഏറ്റവുമധികം റണ്‍സ് നേടുന്ന താരമെന്ന റെക്കോര്‍ഡാണ് ഗില്‍ സ്വന്തമാക്കിയത്. റെക്കോര്‍ഡ് നേട്ടത്തോടെ പാക്കിസ്ഥാന്‍ ക്യാപ്റ്റന്‍ ബാബര്‍ അസമിന്റെ ഒപ്പമെത്താനും ഗില്ലിന് സാധിച്ചു.

ന്യൂസീലന്‍ഡിനെതിരായ മൂന്നാം ഏകദിനത്തില്‍ കരിയറിലെ നാലം സെഞ്ചറിയാണ് ശുഭ്മാന്‍ ഗില്‍ നേടിയത്. മല്‍സരത്തില്‍‌ 78 ബോളില്‍ 112 റണ്‍സാണ് താരം അടിച്ചെടുത്തത്. പരമ്പരയിലെ ആദ്യ മല്‍സരത്തില്‍ ഡബിള്‍ സെഞ്ചറി നേടിയ താരം 208 റണ്‍സാണ് സ്വന്തമാക്കിയത്. രണ്ടാം മല്‍സരത്തില്‍ 40 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം. മൂന്ന് മല്‍സരങ്ങളടങ്ങിയ പരമ്പരയിലെ ടോപ്പ് സ്കോററാകനും ഗില്ലിന് സാധിച്ചു. 

ഇന്‍ഡോറിലെ സെഞ്ചറി നേട്ടത്തോടൊപ്പം മൂന്ന് മല്‍സരങ്ങളുള്ള ഏകദിന പരമ്പരയില്‍ കൂടുതല്‍ റണ്‍സ് നേടിയ താരമെന്ന ബാബര്‍ അസമിന്റെ റെക്കോര്‍ഡിനൊപ്പമെത്താനും താരത്തിന് സാധിച്ചു. ഇരുവര്‍ക്കും 360 റണ്‍സാണുള്ളത്. മൂന്ന് മല്‍സരങ്ങളുള്ള ഏകദിന പരമ്പരയില്‍ 350 ന് മുകളില്‍ റണ്‍സ് നേടുന്ന രണ്ടാമത്തെ താരമാണ് 23 കാരനായ ശുഭ്മാന്‍ ഗില്‍. 

 Shubman Gill scored runs in ODI series against New Zealand

MORE IN SPORTS
SHOW MORE