'16ാം വയസ്സിൽ ആഴ്ചകളോളം നീണ്ട ലൈംഗിക പീഡനം'; മറഡോണയ്ക്കെതിരെ ആരോപണം

maradona
SHARE

ഫുട്ബോൾ ഇതിഹാസം മറഡോണ അന്തരിച്ച് ഒരു വർഷം പൂർത്തിയാകാൻ ദിവസങ്ങൾ ശേഷിക്കെ അദ്ദേഹത്തിനെതിരെ ലൈംഗിക ആരോപണവുമായി യുവതി രംഗത്ത്. തനിക്ക് 16 വയസ്സുളള സമയത്ത് തന്നെ ക്രൂരമായി മറഡോണ പീഡിപ്പിച്ചെന്നാണ് ക്യൂബൻ യുവതി മേവിസ് അൽവാരിസിന്റെ വെളിപ്പെടുത്തൽ. തന്റെ കുട്ടിക്കാലം മറഡോണ അപഹരിച്ചെന്നും അവർ ആരോപിക്കുന്നു. 

മറഡോണയെ ഇതിഹാസമായി വാഴ്ത്തുന്ന നാട്ടിലേക്കുള്ള വരവ് തന്നെ വല്ലാതെ വേദനിപ്പിച്ചു. ഒരു കേസുമായി ബന്ധപ്പെട്ട് അർജന്റീനയിലെ കോടതിയിൽ മൊഴി നൽകാനെത്തിയപ്പോഴാണ് താരത്തിനെതിരെ അൽവാരസ് ലൈംഗിക പീഡനം ആരോപിച്ചത്. 5 വർഷത്തോളം മറഡോണയുമായി ബന്ധം തുടർന്നു. ബ്യൂണിസ് ഐറിസിലെ ഹോട്ടലിൽ മറഡോണ ആഴ്ചകളോളം തടഞ്ഞുവച്ചു പീഡിപ്പിച്ചിരുന്നു. ക്യൂബൻ പ്രസിഡന്റായിരുന്ന ഫിദൽ കാസ്ട്രോയും മറഡോണയും തമ്മിലുള്ള അടുപ്പം കാരണമാണ് ആ ബന്ധം തുടരേണ്ടി വന്നത്. ‘അദ്ദേഹം എന്റെ വായ പൊത്തിപ്പിടിച്ചു. തുടർന്ന് ലൈംഗിക പീഡനത്തിന് ഇരയാക്കി. അതേക്കുറിച്ച് കൂടുതൽ ഓർക്കാൻ ഞാൻ ഇഷ്ടപ്പെടുന്നില്ല. ഒരു പെൺകുട്ടിയെന്ന നിലയിൽനിന്ന് ഞാൻ അതോടെ മാറിപ്പോയി'. താൻ ആക്രമിക്കപ്പെടുമ്പോൾ തൊട്ടടുത്ത മുറിയിൽ തന്റെ അമ്മയും ഉണ്ടായിരുന്നുവെന്ന് മേവിസ് പറയുന്നു. 

ലഹരിവിമുക്ത ചികിത്സയ്ക്ക് ക്യൂബയിൽ എത്തിയ കാലത്താണ് അദ്ദേഹത്തെ പരിചയപ്പെടുന്നത്. ക്യൂബൻ സർക്കാരിന്റെ ഇടപെടലുണ്ടായിരുന്നില്ലെങ്കിൽ ഈ ബന്ധത്തിന് വീട്ടുകാർ സമ്മതിക്കില്ലായിരുന്നു. 2001ൽ മറഡോണയ്്ക്കൊപ്പം യുവതി അർജന്റീനയിലേക്ക് പോയിരുന്നു. അന്ന് താരത്തിന് 40 ഉം യുവതിക്ക് 16ഉം വയസ്സായിരുന്നു പ്രായം. അക്കാലത്തും ഇത്തരത്തിൽ ആഴ്ചകൾ നീണ്ട പീഡനം നടന്നെന്ന ആരോപണമുണ്ട്.

MORE IN SPORTS
SHOW MORE