കമന്ററി മുതൽ കള്ളക്കടത്ത് വരെ; ക്രിക്കറ്റിനോട് വിട പറഞ്ഞവരെ പിന്നീട് കണ്ടത്

retired-web
SHARE

ക്രിക്കറ്റിനോട് വിടപറഞ്ഞെങ്കിലും കമന്ററി ബോക്സിലുണ്ട് ഇതിഹാസങ്ങള്‍ താരങ്ങളില്‍ ഏറെപ്പേരും . എന്നാല്‍ വിരമിച്ച ശേഷം ക്രിക്കറ്റുമായി ഒരു ബന്ധവുമില്ലാത്ത ചിലര്‍കൂടിയുണ്ട് 

സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ മുതല്‍ വസിം അക്രം വരെയുള്ള ഇതിഹാതാരങ്ങളാല്‍ സമ്പന്നമാണ് ഐസിസി ലോകകപ്പിലെ കമന്ററി ബോക്സ് . കോട്നി വാല്‍ഷ് മുതല്‍ ജസ്റ്റിന്‍ ലാങ്കര്‍  വരെയുള്ളവര്‍ പരിശീലകരായും ടീമുകള്‍ക്കൊപ്പമുണ്ട് . ഇതിലൊന്നുംപെടാത്ത കുറച്ചുപേരുണ്ട് .

ഒരുകാലത്ത് ബാറ്റ്സ്മാന്‍മാര്‍ക്കുനേരെ തീയുണ്ടകള്‍ എറിഞ്ഞ കൈകളാണ് ഇപ്പോള്‍ ഗിറ്റാറില്‍ സംഗീതമൊരുക്കുന്നത് . സാക്ഷാല്‍  കേട്‍ലി അംബ്രോസ് . 2000ല്‍ ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ശേഷം ഡ്രെഡ് ആന്‍ഡ് ബാഡ്ഹെഡ് എന്ന ആന്റിഗ്വന്‍ ബാന്‍ഡിലെ ബാസ് ഗിറ്റാറിസ്റ്റാണ് അംബ്രേസ് 

ഇയാന്‍ ബോതത്തിന്റെ പിന്‍ഗാമിയെന്ന് ഇംഗ്ലീഷുകാര്‍ വിളിച്ച ക്രിസ് ലെവിസ് വിരമിച്ച ശേഷം തിരഞ്ഞെടുത്ത ജോലി  കള്ളക്കടത്തായിരുന്നു  . ക്രിക്കറ്റ് കിറ്റില്‍ ഫ്രൂട്ട് ജ്യൂസില്‍ ലഹരിമരുന്ന് കടത്തിയെന്നൊരു പ്രചാരണവും ലെവിസിന്റെ പേരിലുണ്ടായിരുന്നു . ലഹരിമരുന്ന് കടത്തിയതിന് 2009ല്‍ 13 വര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ടു . ഇംഗ്ലണ്ടിനായി 22 ടെസ്റ്റ് മല്‍സരങ്ങള്‍ കളിച്ച ഡേവിഡ് ഷെപ്പേഡ് ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിലെ ബിഷപ്പായി . പാക്കിസ്ഥാന്‍ ഓഫ് ബ്രേക്ക് ബോളര്‍ അര്‍ഷാദ് ഖാന്‍ കളിമതിയാക്കിയപ്പോള്‍ കുടുംബസമേതം ഓസ്ട്രേലിയയിലേയ്ക്ക് കുടിയേറി . ക്യാബ് ഡ്രൈവറായി ഇപ്പോള്‍ ജീവിക്കുന്നു . 

MORE IN SPORTS
SHOW MORE
Loading...
Loading...