മങ്കി ഗേറ്റ് വിവാദം വീണ്ടും വാർത്തകളിൽ. ഹര്‍ഭജന്‍ സിങ് തന്നോട് പൊട്ടിക്കരഞ്ഞുകൊണ്ട് മാപ്പു പറഞ്ഞെന്ന മുൻ ഓസീസ് താരം ആന്‍ഡ്രു സൈമണ്ട്‌സിൻറെ വെളിപ്പെടുത്തലും അതിന് ഹർഭജൻ നൽകിയ മറുപടിയുമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
2008 ലെ സിഡ്‌നി ടെസ്റ്റിനിടെയാണ് വിവാദത്തിനാസ്പദമായ സംഭവം. സൈമണ്ട്‌സിനെ ഹര്‍ഭജന്‍ മങ്കി എന്നു വിളിച്ചെന്നായിരുന്നു ആരോപണം. തുടര്‍ന്ന് ഹര്‍ഭജന് മൂന്ന് മത്സരത്തില്‍ നിന്നും വിലക്കേര്‍പ്പെടുത്തിയതും അതിനെതിരെ ഇന്ത്യന്‍ ടീം പ്രതിഷേധവുമായി രംഗത്തെത്തിയതൊക്കെ ക്രിക്കറ്റ് ലോകത്ത് വലിയ വിവാദമായിരുന്നു. ഇന്ത്യ പരമ്പരയിൽ നിന്ന് പിൻമാറുമെന്ന് അറിയിച്ചതോടെ വിലക്ക് നീക്കുകയായിരുന്നു.
വർഷങ്ങൾക്കു ശേഷം തങ്ങൾ അതിനെക്കുറിച്ച് സംസാരിച്ചു. എനിക്കു നിങ്ങളോട് സംസാരിക്കാനുണ്ടെന്നു പറഞ്ഞാണ് ഹർഭജൻ എത്തിയത്. അയാൾ ശരിക്കും മുന്നിലിരുന്ന് പൊട്ടിക്കരയുകയായിരുന്നു. ചുമലില്‍ വലിയ ഭാരമുണ്ടെന്നും അത് ഇറക്കി വെക്കണമെന്നും തോന്നുന്ന തരത്തിലായിരുന്നു അവന്റെ പെരുമാറ്റം. പരസ്പരം കൈ കൊടുത്തം ഹസ്തദാനം ചെയ്തും എല്ലാം നല്ലതിനെന്നു പറഞ്ഞ ആ സംഭാഷണം അവസാനിപ്പെച്ചെന്നാണ് സൈമണ്ട്സ് പറഞ്ഞത്. സിഡ്നിയിൽ സംഭവിച്ചതിന് ഹർഭജൻ മാപ്പു ചോദിച്ചെന്നും മുൻ ഓസീസ് താരം പറഞ്ഞിരുന്നു.
പിന്നാലെ പ്രതികരണവുമായി ഹര്‍ഭജന്‍ നേരിട്ട് രംഗത്തെത്തി. എപ്പോഴാണ് അങ്ങനെ സംഭവിച്ചതെന്നും താനെപ്പോഴാണ് കരഞ്ഞതെന്നും ഭാജി ട്വിറ്ററിലൂടെ ചോദിച്ചു. സൈമണ്ട്സ് നല്ലൊരു ക്രിക്കറ്റ് താരമാണെന്നാണ് താൻ കരുതിയിരുന്നത്. എന്നാൽ നല്ലൊരു കഥാകാരൻ കൂടിയാണെന്ന് ഇപ്പോൾ മനസിലായെന്നും ഹർഭജൻ ട്വീറ്റ് ചെയ്തു
ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ താരമായിരുന്നു ഇരുവരും.