ടെന്നിസ് കോര്‍ട്ടില്‍ അട്ടിമറികളുടെ ദിനം

tennis
SHARE

ടെന്നിസ് കോര്‍ട്ടില്‍ അട്ടിമറികളുടെ ദിനം. ചൈന ഓപ്പണില്‍ യുവാന്‍ മാര്‍ട്ടിന്‍ ഡെല്‍പോട്രോയെ തോല്‍പ്പിച്ച് നികോലോസ് ബാസിലാഷ്‌വിലിയും  ജപ്പാന്‍ ഓപ്പണില്‍ കെയ് നിഷികോരിയെ മറികടന്ന് മെ‍ദ്‌വദേവും കിരീടം ചൂടി.

കിരീടം ലക്ഷ്യമിട്ട്  കോര്‍ട്ടിലിറങ്ങിയപ്പോള്‍ ലോക നാലാം റാങ്കുകാരന്‍ ഡെല്‍പോട്രോ ഇങ്ങിനെയൊരു അവസാനം പ്രതീക്ഷിച്ചു കാണില്ല. നേരിട്ടുള്ള സെറ്റുകള്‍ക്കാണ്  അര്‍ജന്റീന്‍ താരത്തെ ലോക 23–ാം റാങ്കുകാരന്‍ നിക്കൊലോസ് പിടിച്ചുകെട്ടിയത്. ആദ്യ സെറ്റ് 6–4 ന് ജോര്‍ജിയന്‍ താരം പിടിച്ചെടുത്തു.

രണ്ടാംസെറ്റില്‍ തിരിച്ചുവരവിന്റെ സൂചന നല്‍കിയ ഡെല്‍പോട്രോ ഒരുഘട്ടത്തില്‍ ഒപ്പത്തിനൊപ്പമെത്തി. എന്നാല്‍ കരുത്തോടെ പൊരുതിയ നിക്കോലോസ് 6–4 ന് സെറ്റും കിരീടവും സ്വന്തമാക്കി. 

ജപ്പാന്‍ ഓപ്പണില്‍ ആതിഥേയരുടെ ലോക 12–ാം നമ്പര്‍താരം കെയ് നിഷികോരിയെ തോല്‍പ്പിച്ചാണ് ഡാനില്‍ മെദ്‌വദേവ് ചാംപ്യനായത്.  മെദ്‌വദേവ് എട്ട് ഏസുകള്‍ പറത്തിയപ്പോള്‍ ജയം അനായാസമായി. ആദ്യസെറ്റ്   22–ാം റാങ്കുകാരന്‍ 6–2ന് സ്വന്തമാക്കി.  

രണ്ടാംസെറ്റ് 6–4 ന് പിടിച്ചെടുത്ത് മെദ്‌വെദേവ് കിരീടത്തിലേക്ക്  റാക്കറ്റ് വീശി.

MORE IN SPORTS
SHOW MORE