അവസരം നഷ്ടപ്പെടുത്തി മാഞ്ചസ്റ്റർ സിറ്റി; ലിവർപൂളുമായിയുള്ള മത്സരം സമനിലയിൽ

city-lfc
SHARE

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്ബോളില്‍ മാഞ്ചസ്റ്റര്‍ സിറ്റി ലിവര്‍പൂള്‍ പോരാട്ടം ഗോള്‍രഹിത സമനിലയില്‍ അവസാനിച്ചു. 85ാം മിനിറ്റില്‍ ലഭിച്ച പെനല്‍റ്റി സിറ്റി നഷ്ടപ്പെടുത്തി. ആര്‍സനല്‍ ഫുള്‍ഹാമിനെയും ചെല്‍സി സതാംപ്റ്റനെയും തോല്‍പിച്ചു .

റിയാദ് മെഹറസ് ആന്‍ഫീല്‍ഡില്‍ സിറ്റിയുടെ ദുരന്തനായകനായി. നാലുമിനിറ്റ് ശേഷിക്കെ ലഭിച്ച പെനല്‍റ്റി പുറത്തേയ്ക്ക് അടിച്ചുകളഞ്ഞ് സിറ്റി സുവര്‍ണാവസരം തുലച്ചു ഫുള്‍ഹാമിനെ ഒന്നിനെതിരെ അഞ്ചുഗോളുകള്‍ക്കാണ് ആഴ്സനല്‍ തകര്‍ത്തത്.  അലക്സാണ്ടര്‍ ലക്കസെറ്റയും പിയറി എമറിക് ഔബമയാങ്ങും ഇരട്ടഗോളുകള്‍ നേടി. 

ആരണ്‍ റാംസിയും ആര്‍സനലിനായി സ്കോര്‍ ചെയ്തു.  ആന്ദ്രേ ഷുര്‍ലെയുടെ വകയായിരുന്നു ഫുള്‍ഹാമിന്റെ ആശ്വാസഗോള്‍ . ചെല്‍സി സതാംപ്റ്റനെ എതിരില്ലാത്ത മൂന്നുഗോളുകള്‍ക്ക് തോല്‍പിച്ചു . മുപ്പതാം മിനിറ്റില്‍ ഈഡന്‍ ഹസാഡ് ചെല്‍സിയെ മുന്നിലെത്തിച്ചു. രണ്ടാം പകുതിയില്‍ റോസ് ബാര്‍ക്്ലിയും അല്‍വാറോ മൊറോട്ടയും നേടിയ ഗോളുകള്‍ ചെല്‍സിയുടെ ജയമുറപ്പിച്ചു .  സിറ്റിക്കും ചെല്‍സിക്കും ലിവര്‍പൂളിനും 20 പോയിന്റ് വീതമാണെങ്കിലും ഗോള്‍ ശരാശരിയില്‍ സിറ്റിയാണ് മുന്നില്‍.

MORE IN SPORTS
SHOW MORE