യുവേഫ ചാംപ്യന്‍സ് ലീഗില്‍ മെസിയുടെ ഹാട്രിക് മികവില്‍ ബാര്‍സക്ക് തകര്‍പ്പന്‍ ജയം. പിഎസ്്വിയെ എതിരില്ലാത്ത നാല്ഗോളിന് തകര്‍ത്തു. ലിവര്‍പൂള്‍ പിഎസ്ജിയെയും ഇന്റര്‍മിലാന്‍ ടോട്ടനത്തെയും അത്ലറ്റിക്കോ മഡ്രിഡ് മൊണോക്കയെയും തോൽപ്പിച്ചു
കിരീടമില്ലാത്ത മൂന്ന് സീസണുകളുടെ കടം കിടിലം മൂന്നുഗോളുകള്‍ കൊണ്ട് തീര്‍ത്തു മെസി. ഡച്ച് ക്ലബ് പിഎസ്വിയെ എതിരില്ലാത്ത നാല്ഗോളിന് തകര്‍ത്ത് ബാര്‍സ തുടക്കം ഗംഭീരമാക്കി.
മെസിയുടെ ഫ്രീകിക്ക് ഗോളില്‍ അദ്യപകുതിയില്‍ മുന്നിലെത്തിയ ബാര്‍സ അവസരങ്ങള്‍നഷ്ടപ്പെടുത്തുന്നതിലും മികച്ചുനിന്നു. രണ്ടാം പകുതിയില്‍ കളി മാറിയതോടെ ഗോളും വീണുതുടങ്ങി. ഡെംപലെ ഗോള്‍നേടി കൃത്യം മൂന്നാം മിനിട്ടില്‍ മെസി ഡബിളടിച്ചു. ഏറെ വൈകാതെ ഹാട്രിക്കും
മറ്റുമല്‍സരങ്ങളില്‍ താരപ്പകിട്ടിലെത്തിയ പിഎസ്ജിയെ രണ്ടിനെതിരെ മൂന്നുഗോളിന് ലിവര‍്പൂള്‍തോല്‍പിച്ചു.ഇന്‍ജുറി ടൈമില്‍ പകരക്കാരന്‍ റോബര്‍ട്ടോ ഫിര്‍മിനോയാണ് ലീവര്‍പൂളിന് ആവേശ ജയം സമ്മാനിച്ചത്.
ടോട്ടനത്തെ അവസാനമിനിട്ടുകളിലെ ഗോളുകളിലാണ് ഇന്റര്‍ തോൽപ്പിച്ചത്. ആറുസീസണുകള്‍ക്ക് ശേഷമാണ് ഇന്ററിന്റെ ചാംപ്യന്‍സ് ലീഗ് ജയം. 85 ഇക്കാര്‍ഡിയും ഇന്‍ഡുറി വെസിലോയും
ആദ്യപകുതിയില്‍മാത്രം ഗോളുകള്‍ പിറന്ന മല്‍സരത്തില്‍ അത്ലറ്റിക്കോ മഡ്രിഡ് മൊണോക്കെയെ ഒന്നിനെരിരെ രണ്ടുഗോളിന് തോല്‍പിച്ചു.