ലോകകപ്പ് കളിക്കുന്ന സൗദി ഫുട്ബോള്‍ ടീം സഞ്ചരിച്ച വിമാനത്തിൽ തീ പിടുത്തമുണ്ടായതായി റിപ്പോർട്ടുകള്‍. രണ്ടാം ഗ്രൂപ്പ് മല്‍സരത്തിനായി താരങ്ങളെയും വഹിച്ചുകൊണ്ടുള്ള യാത്രയിലാണ് വിമാനത്തിന് തീപിടിച്ചത്. ഉറുഗ്വേയ്ക്കെതിരായ മത്സരത്തിനായി റൊസ്തോവൊണിലേക്ക് വരുമ്പോഴായിരുന്നു സംഭവം. ഇതെതുടര്‍ന്ന് വിമാനം അടിയന്തരമായി നിലത്തിറക്കി. വിമാനത്തിന് തീ പിടിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. എന്നാൽ ആശങ്ക വേണ്ടെന്നും ടീം അംഗങ്ങൾ സുരക്ഷിതരാണെന്നും സൗദി ഫുട്ബോൾ അസോസിയേഷൻ അറിയിച്ചു.
വിമാനത്തിൽ പക്ഷി ഇടിച്ചതാണ് പ്രശ്നമായതെന്നും തീ പിടുത്തം ഉണ്ടായിട്ടില്ലെന്നുമാണ് വിമാനക്കമ്പനിയുടെ വിശദീകരണം. എന്നാല്‍ അറബ് മാധ്യമങ്ങളടക്കം വിമാനത്തിന്‍റെ അപകട ദൃശ്യങ്ങള്‍ പുറത്തുവിട്ടു. ഫിഫ അധികൃതര്‍ ഇതിനോട് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.