ഇംഗ്ലിഷ് പ്രീമിയർ ലീഗ്‌;‍ ലിവർപൂളിനെ തകർത്ത് മാ‍ഞ്ചസ്‌റ്റർ യുണൈറ്റഡ്

manchester-t
SHARE

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിനെ തകര്‍ത്ത് മാഞ്ചസ്റ്റര്‍ യുണൈറ്റഡ്. ചെല്‍സി ക്രിസ്റ്റല്‍ പാലസിനെയും തോല്‍പ്പിച്ചു. ലാലിഗയില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഇരട്ടഗോളില്‍ റയല്‍ മാഡ്രിഡ് ഐബറിനെ കീഴടക്കി. ബാര്‍സിലോന മലാഗയെ തോല്‍പിച്ചു. 

കളിനിയന്ത്രിച്ചത് ലിവര്‍പൂള്‍ ഗോള്‍ അടിച്ചത് മാഞ്ചസ്റ്റര്‍ യുണൈറ്റഡ്. പ്രീമിയര്‍ ലീഗില്‍ വമ്പന്‍മാരുടെ പോരാട്ടത്തില്‍ ഒാള്‍ഡ് ട്രാഫോഡില്‍  ലിവര്‍പൂളിന് അടിതെറ്റി.

ആദ്യ പകുതില്‍ മാര്‍ക്കസ് റാഷ്ഫോഡ് നേടിയ  ഇരട്ടഗോളുകളാണ് യുണൈറ്റഡിന് മൂന്ന് പോയിന്റ് സമ്മാനിച്ചത്. രണ്ടാപകുതില്‍ യുണൈറ്റഡ് ഡിഫന്റര്‍ എറിക് ബാലി സെല്‍ഫ് ഗോളിലൂടെ ലിവര്‍പൂളിന് പ്രതീക്ഷ നല്‍കി. സമനിലഗോളിനായി ലിവര്‍പൂള്‍ ശ്രമിച്ചെങ്കിലും യുണൈറ്റഡ് പ്രതിരോധം ഇളകിയില്ല.

ക്രിസ്റ്റല്‍ പാലസിനെ ഒന്നിനെതിരെ രണ്ടുഗോളുകള്‍ക്ക് ചെല്‍സി തോല്‍പ്പിച്ചു. ഇരുപത്തിയഞ്ചാം മിനിറ്റില്‍ വില്യനാണ് ആദ്യഗോള്‍ നേടിയത്. കെല്ലിയുടെ സെല്‍ഫ് ഗോളില്‍ ചെല്‍സി ലീഡുയര്‍ത്തി. തൊണ്ണൂറാം മിനിറ്റില്‍ വാന്‍ ആന്‍ഹോള്‍ട്ട് പാലസിന്റെ ആശ്വാസഗോള്‍ നേടി

ഒന്നിനെതിരെ രണ്ടുഗോളുകള്‍ക്കായിരുന്നു    ഐബറിനെതിരെ   റയല്‍ മാഡ്രിഡിന്റെ വിജയം. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഇരട്ടഗോളുകളാണ് റയലിന് വിജയം സമ്മാനിച്ചത്. മലാഗയ്ക്കെതിരെ സൂപ്പര്‍ താരം ലയണല്‍ മെസിയില്ലാതിറങ്ങിയ ബാര്‍സയ്ക്കായി ലൂയി സ്വാരസും കുടിഞ്ഞോയുമാണ് ഗോള്‍ നേടിയത്.

MORE IN SPORTS
SHOW MORE