മനോരമ സ്പോർട്സ് സ്റ്റാർ–2017, വോട്ടെടുപ്പ് ഫോട്ടോഫിനിഷിലേക്ക്

sports-star
SHARE

ഏറ്റവും മികച്ച കായിക താരത്തെ തേടിയുള്ള മനോരമ സ്പോർട്സ് സ്റ്റാർ– 2017 പുരസ്കാരത്തിന്റെ വോട്ടെടുപ്പ് ആവേശകരമായ ഫോട്ടോഫിനിഷിലേക്ക്. ആദ്യഘട്ടം വോട്ടെടുപ്പിൽ പട്ടികയിലെ ആറു പേരില്‍ 4 പേരും ഒപ്പത്തിനൊപ്പമാണ് വോട്ടുകള്‍ നേടുന്നത്. സ്പോർട്സ് ക്ലബ് –2017 പുരസ്കാരത്തിന്റെ ആദ്യഘട്ടത്തിൽ വിജയിച്ച ആറു ക്ലബുകളെ നാളെ പ്രഖ്യാപിക്കും.  

മനോരമ സ്പോർട്സ് സ്റ്റാർ – 2017 പുരസ്കാരത്തിന്റെ ആദ്യ ഘട്ട വോട്ടെടുപ്പ് ഇന്നലെ പൂർത്തിയായപ്പോൾ നാലു താരങ്ങളാണ് ഒപ്പത്തിനൊപ്പം മുന്നേറുന്നത്. അത്‌ലറ്റിക്സ് താരം പി.യു. ചിത്ര, ബാഡ്മിന്റൻ താരം എച്ച്.എസ്. പ്രണോയ്, അണ്ടർ–17 ലോകകപ്പ് ഫുട്ബോൾ താരം കെ.പി. രാഹുൽ, ക്രിക്കറ്റ് താരം സഞ്ജു സാംസൺ എന്നിവർ നേടിയ വോട്ടുകൾ തമ്മിൽ നേരിയ വ്യത്യാസം മാത്രമാണുള്ളത്. കേരളത്തിലെ ഏറ്റവും വലിയ കായിക ജനവിധിയില്‍ ക്രിക്കറ്റ് താരം ബേസിൽ തമ്പിയും അത്‌ലറ്റിക്സ് താരം മുഹമ്മദ് അനസും തൊട്ടുപിന്നാലെയുണ്ട്. ഇതോടെ അടുത്തയാഴ്ച ആരംഭിക്കുന്ന രണ്ടാം ഘട്ട വോട്ടെടുപ്പ് നിർണായകമായി. 

ഏറ്റവും മുന്നിലെത്തുന്ന താരത്തിനു മനോരമ സ്പോർട്സ് സ്റ്റാർ– 2017 പുരസ്കാരവും മൂന്നു ലക്ഷം രൂപയും ലഭിക്കും. രണ്ടാം സ്ഥാനത്തെത്തുന്ന താരത്തിനു ട്രോഫിയും രണ്ടു ലക്ഷം രൂപയും  മൂന്നാം സ്ഥാനത്തെത്തുന്നയാള്‍ക്ക് ട്രോഫിയും ഒരു ലക്ഷം രൂപയുമാണ് ലഭിക്കുന്നത്. മനോരമ സ്പോർട്സ് ക്ലബ് – 2017 പുരസ്കാരത്തിന്റെ ആദ്യഘട്ടത്തിൽ വിജയിച്ച ആറു ക്ലബുകളെ നാളെ പ്രഖ്യാപിക്കും. ഇവരിൽ നിന്നാവും ആദ്യ മൂന്നു സ്ഥാനക്കാരെ കണ്ടെത്തുന്നത്. 

MORE IN SPORTS
SHOW MORE