കൂട്ടമാനഭംഗ കേസിൽ ബ്രസീൽ ഫുട്‍ബോൾ താരം റോബിഞ്ഞോയ്ക്ക് ഒമ്പത് വർഷം തടവ് ശിക്ഷ. ഇറ്റാലിയന്‍ കോടതിയാണ് സ്ട്രൈക്കർ റൊബിഞ്ഞയക്ക് ശിക്ഷ വിധിച്ചത്. റോബിഞ്ഞോയും മറ്റ് അഞ്ച് കൂട്ടാളികളും ചേര്‍ന്ന് മിലാനിലെ ഒരു നൈറ്റ് ക്ലബില്‍ അല്‍ബേനിയന്‍ യുവതിയെ കൂട്ടമാനഭംഗത്തിന് ഇരയാക്കിയെന്നാണ് കേസ്. റോബിഞ്ഞോയ്ക്കൊപ്പമുണ്ടായിരുന്ന കൂട്ടാളികർക്കും ഇതേ ശിക്ഷ തന്നെയാണ് വിധിച്ചത്.
2013ൽ എ സി മിലാൻ താരമായിരിക്കെ ഒരു പബിൽ വെച്ചായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. വിധിക്കെതിരെ പ്രതികരണവുമായി താരം രംഗത്ത് എത്തിയിട്ടുണ്ട്. തനിക്ക് സംഭവത്തിൽ പങ്കില്ലെന്നും നിയമപരമായി തന്നെ ഇതിനെ നേരിടുമെന്നും റോബിഞ്ഞോ വ്യക്തമാക്കി. മുമ്പ് റയൽ മാഡ്രിഡ്, മാഞ്ചസ്റ്റർ സിറ്റി തുടങ്ങിയ ക്ലബിൽ കളിച്ചിട്ടുള്ള താരമാണ് റോബിഞ്ഞോ. കേസില്‍ അപ്പീല്‍ നല്കാന് റോബിഞ്ഞോയ്ക്ക് അവസരമുണ്ട്. അതിനു ശേഷമേ ശിക്ഷ നടപ്പിലാക്കു. ഇപ്പോൾ ബ്രസീലിലെ അത്ലറ്റിക്കോ ക്ലബിനു വേണ്ടിയാണ് റൊബീഞ്ഞോ കളിക്കുന്നത്