പാലായുടെ മണ്ണിൽ കായിക ജീവിതം തുടങ്ങി രാജ്യന്തരതലത്തിൽ തന്നെ ശ്രദ്ധേയരായ ഒരുപിടി താരങ്ങളുണ്ട് നമുക്ക്. മീറ്റ് റെക്കോർഡ് സ്ഥാപിച്ചവർ മുതൽ ഒളിംപിക്സിൽ രാജ്യത്തെ പ്രതിനിധികരിച്ചവരുടെ ഉൾപ്പെടെ പട്ടിക നീളുന്നു.
കാൽ നൂറ്റാണ്ടിനുശേഷം പാലായുടെ മണ്ണിൽ ട്രാക്കും ഫീൽഡും ഉണരുമ്പോൾ ഒരുപിടിതാരങ്ങൾക്ക് രാജ്യാന്തര തലത്തിൽ വേരോട്ടമുണ്ടാക്കിയതിന്റെ ഒാർമകളാണ് കടന്നുവരുന്നത്. സെന്റ് തോമസ് കോളജിന്റെയും അൽഫോൻസാ കോളജിന്റെയും കായിക പാരമ്പര്യത്തിന് കീഴിൽ ഉയർന്നുവന്ന ഇവരിൽ ആദ്യം ഒാർക്കുക വോളിബോൾ കോർട്ടിൽ മിന്നൽ പിണരായി മാറിയ ജിമ്മി ജോർജിനെയണ്.
ജിമ്മി ജോർജിൽ അവസാനിക്കുന്നില്ല പാലായുടെ വോളിബോൾ പെരുമ. എസ് ഗോപിനാഥ്, ജോസ് ജോർജ്, അലക്സ് എം. വർക്കി, അബ്ദുൽ റസാഖ് പട്ടിക നീളുന്നു.
അത്്ലറ്റിക്സിലും പാലായുടെ മണ്ണിൽ നിന്നുയർന്നവർ ഒട്ടേറെ. ഒളിപ്യൻമാരായ ഷൈനി വിൽൺ, മനോജ് ലാൽ, കെ.എം.സെലിൻ, ഏലിക്കുട്ടി ജോസഫ്, പത്മിനി തോമസ്, പാലായുടെ ശിക്ഷണത്തിൽ കടന്നുവന്നരുടെ നിര ഇനിയുമുണ്ട്. നീന്തലിൽ വിൽസൺ ചെറിയാൻ, സുമി സിറിയക്. പാലായുടെ പാരമ്പ്യര്യത്തിന് കീഴിൽ രാജ്യത്തിന്റെ പതാകവാഹകരായി മാറിയവർ ഒട്ടേറെ. ആ ഒാർമകൾ ഇന്നും അവർ നെഞ്ചേറ്റുന്നു.
കായിക കേരളത്തിന്റെ തലതൊട്ടപ്പൻ ജിവി രാജയെന്ന കേണൽ ഗോദവർമ രാജയുടെ പേരുമാത്രം മതി പാലായുടെ കായിക സംസ്കാരത്തിന്റെ മഹത്വം അറിയാൻ. കാൽ നൂറ്റാണ്ടിനുശേഷം മറ്റൊരു കായിക മാമാങ്കം കൂടി എത്തുമ്പോൾ പാലായും കാത്തിരിക്കുന്നു. പാരമ്പര്യത്തിന്റെ പുതിയ പിൻമുറക്കാർക്കായി.