റോജര്‍ ഫെഡററും കരോലിന പ്ലിസ്കോവയും യുഎസ് ഓപ്പണ്‍ ടെന്നിസില്‍ നിന്ന് പുറത്തായി. ഫെഡററെ യുവാന്‍ മാര്ട്ടിന് ഡെല്‍പോട്രോയും പ്ലിസ്കോവയയെ കോകോ വാൻഡ്വെയും കീഴടക്കി. റഷ്യന്താരത്തെ തോല്പിച്ച് റഫേല്‍ നദാല്‍ അവസാന നാലില്‍ ഇടംപിടിച്ചു.
ഇല്ല, ആ സ്വപ്ന സെമി. ഫെഡറര്‍.നദാല്‍ സെമിപോരാട്ടം പ്രതീക്ഷിച്ച ആരാധകരുടെ സ്വപ്നം തകര്‍ത്തത് അര്‍ജന്റീനയുടെ യുവാന്‍ മാര്ട്ടിന് ഡെല്‍പോട്രോ. 2009 യുഎസ് ഓപ്പണ്‍ ക്ലാസിക് ഫൈനലിലിനെ ഓര്‍മപ്പെടുത്തിയ ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ ഡെല്‍പോട്രോ, റോജര്‍ ഫെഡററെ കീഴടക്കി. 2009ലെ ഫൈനലിലും അര്‍ജന്റീന താരത്തിനായിരുന്നു ജയം. ആദ്യസെറ്റ് 7.5ന് നേടിയ പോട്രോയ്ക്ക് രണ്ടാംസെറ്റ് 3-6ന് ന·ഷ്ടമായി. മൂന്നാം സെറ്റ് ടൈബ്രേക്കിലേക്ക് നീണ്ടെങ്കിലും ലോക 28ാം റാങ്കിനു മുന്നില്‍ ഫെഡറര്‍ വീണു.
നാലാം സെറ്റില്‍ പോട്രോയുടെ കരുത്തിനുമുന്നില്‍ മുന്ചാംപ്യന് പതറുന്നതാണ് കണ്ടത്. 6.4ന് സെറ്റും മല്‍സരവും സ്വന്തമാക്കി യുവാന്‍ മാര്ട്ടിന് ഡെല്‍ പോട്രോ, റഫേല്‍ നദാലിനു മുന്നിലേക്ക്. റഷ്യയുടെ 19കാരന് ആന്ദ്രേ റൂബ്്ലേവിനെ തകര്‍ത്തെറിഞ്ഞാണ് റാഫ സെമിയിലെത്തിയത്. റഷ്യന്‍താരത്തിന്റെ സെര്‍വ് ഏഴുതവണ തകര്‍ത്ത റഫേല്‍ നദാല്‍ ആകെ വിട്ടുകൊടുത്തത് അഞ്ചുഗെയിം മാത്രം. സ്കോര്‍ 6.1, 6.2,6.2
വനിതാ വിഭാഗത്തില്‍ ലോക ഒന്നാം നമ്പര്‍താരം ചെക്ക് റിപ്പബ്ലിക്കിന്റെ കരോലിന പ്ലിസ്കോവയ്ക്ക് പുറത്തേക്കുള്ള വഴിയൊരുക്കിയത് അമേരിക്കയുടെ കോകോ വാൻഡ്വെ ആണ്. ആക്രമിച്ചുകളിച്ച അമേരിക്കന്‍ താരത്തിനു മുന്നില്‍ പ്ലിസ്കോവയ്ക്ക് മറുപടിയുണ്ടായില്ല. സ്കോര്‍ 6.7, 4.6. തോല്‍വിയോടെ പ്ലിസ്കോവയ്ക്ക് ഒന്നാം നമ്പറില്‍ നിന്ന് പടിയിറങ്ങേണ്ടിവരും.