പി.യു.ചിത്രയ്ക്ക് ലോക അത്‍ലറ്റിക് ചാംപ്യന്‍ഷിപ്പില്‍ പങ്കെടുക്കാനാകില്ല. ചിത്രയ്ക്ക് യോഗ്യത നേടാനായില്ലെന്ന് ചൂണ്ടിക്കാട്ടി അത്‍ലറ്റിക് ഫെഡറേഷന്‍ കേന്ദ്രകായികമന്ത്രാലയത്തിന് വിശദീകരണം നല്‍കി. അതേസമയം യോഗ്യതയില്ലാത്ത ആരെയും ലോക ചാംപ്യന്‍ഷിപ്പില്‍ പങ്കെടുപ്പിക്കാറില്ലന്ന് പി.ടി ഉഷ പറഞ്ഞു.
പി.യു ചിത്രയെ ലോക അത്‍ലറ്റിക് ചാംപ്യന്‍ഷിപ്പില്‍ നിന്നുള്ള ടീമില്‍ നിന്നു ഒഴിവാക്കിയതിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നിരുന്നു. ഇതിനെ തുടര്‍ന്ന് കേന്ദ്ര കായിക മന്ത്രാലയം അത്ലറ്റിക് ഫെഡറേഷനോട് വിശദ്ധീകരണം ആവശ്യപ്പെട്ടു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് പി.യു ചിത്രയെ ഒഴിവാക്കിയ നടപടിയെ ന്യായീകരിച്ച് എ.എഫ്.ഐ സായിക്ക് റിപ്പോര്‍ട്ട് നല്‍കിയത്. ചിത്ര പ്രതീക്ഷിച്ച നിലവാരം പുലര്‍ത്താനായില്ലെന്നാണ് ഫെഡറേഷന്‍റെ നിലപാട്. സിലക്ഷന്‍ കമ്മിറ്റിയുടെ നിലപാട് ശരിയാണെന്നും ഫെഡറേഷന്‍ വ്യക്തമാക്കി. അതേസമയം പി.യു.ചിത്രയ്ക്ക് ലോകചാംപ്യന്‍ഷിപ്പിലേക്ക് യോഗ്യത നിഷേധിച്ച നടപടിയെ പി.ടി.ഉഷ ന്യായീകരിച്ചു.
ഏഷ്യന്‍ ചാംപ്യന്‍ഷിപ്പില്‍ സ്വര്‍ണമുണ്ടെങ്കിലും ചിത്ര റാങ്കിങ്ങില്‍ ഏറെ പിന്നിലാണ്. സ്ഥിരതയില്ലായ്മയാണ് ചിത്രയുടെ പ്രശ്നമെന്നും ഉഷ പറഞ്ഞു.
അത്‌ലറ്റിക്സിലെ കാര്യങ്ങള്‍ തീരുമാനിക്കേണ്ടത് കോടതിയും ജഡ്ജിയുമല്ലന്നാണ് അത്ലറ്റിക് ഫെഡറേഷനെ നിയന്ത്രിക്കുന്നവരുടെ നിലപാട്. എന്നുവച്ചാല്‍ ഫെഡറേഷനെതിരെ തിരിഞ്ഞാല്‍ വളരാന്‍ വിടില്ലെന്ന സന്ദേശമാണ് ഇവര്‍ പറഞ്ഞു വയ്ക്കുന്നത്.