E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:01 AM IST

Facebook
Twitter
Google Plus
Youtube

More in Sports

മിതാലി നിങ്ങള്‍ ലോകം കീഴടക്കിയില്ലായിരിക്കാം, പക്ഷേ ഹൃദയം കീഴടക്കി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Run-Out-mithali
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഒരുജയം അകലെ ലോകകിരീടവും ചരിത്രവും സ്വന്തമാകുമെന്നിരിക്കെ അവര്‍ മല്‍സരം തുലയ്ക്കുമോ? ഇല്ല ഒരിക്കലും അങ്ങനെ പറയാനാവില്ല. കാരണം ആരാധകരെക്കാള്‍ ലോകകിരീടത്തില്‍ മുത്തമിടാന്‍ ആഗ്രഹിച്ചവരും അധ്വാനിച്ചവരും അവരാണ്. 

   

    തെക്കുനിന്നും വടക്കുനിന്നും കിഴക്കുനിന്നും പടിഞ്ഞാറുനിന്നും വന്ന്, നീലക്കുപ്പായത്തില്‍ ത്രിവര്‍ണപതാകയ്ക്കായി ഒരുമിച്ചവര്‍‌. ഇന്ത്യയുടെ മാത്രമല്ല ലോകത്തിന്റെ ഹൃദയം കീഴടക്കി അവര്‍ ലോര്‍ഡ്സില്‍ നിന്ന് മടങ്ങുന്നു. കരുത്തും അഴകും നിറഞ്ഞ ബാറ്റിങ് ഷോട്ടുകളും കരുത്തും ചതിയും ഒളിപ്പിച്ച ഓവറുകളും വാക്കുകളുടെ മൂര്‍ച്ചയും എല്ലാം ലോകത്തിനു നല്‍കിയാണ് മിതാലിയും കൂട്ടരും ലോകക്രിക്കറ്റിലെ രണ്ടാംസ്ഥാനക്കാരായി മടങ്ങുന്നത്. 

 ക്രിക്കറ്റിനായി സ്വന്തം ഇഷ്ടങ്ങള്‍ മാറ്റിവച്ചവര്‍. ആടിയും പാടിയും നടക്കേണ്ടകാലത്ത് ബാറ്റുംബോളും കയ്യിലേന്തിയവര്‍. അവരില്‍ ചിലര്‍ നൃത്തവും പാട്ടും പഠനവും ഇഷ്ടപ്പെട്ടു, ക്രിക്കറ്റില്‍ നിന്ന് മാറി ആ ഇഷ്ടങ്ങിലേക്ക് തിരിയാന്‍ ശ്രമിച്ചപ്പോള്‍ കുടുംബത്തിന്റെ നിര്‍ബന്ധത്തിനും സ്നേഹത്തിനും കരുതലിനും മുന്നില്‍ സ്വന്തം ഇ·ഷ്ടങ്ങള്‍ മാറ്റിവച്ചവര്‍. രാജ്യത്തിനായി നീലക്കുപ്പായത്തില്‍ എത്തിയപ്പോള്‍ ആത്മാര്‍ഥമായി പോരാട്ടം നടത്തി.

   അവര്‍ക്കായി ആരാധകര്‍ ആര്‍പ്പുവിളികള്‍ തുടങ്ങിയത് എപ്പോഴാണ്? അവര്‍ക്കു ലഭിക്കുന്ന പ്രതിഫലത്തിന്റെ കാര്യത്തില്‍ ഇടപെട്ടോ? അവര്‍ക്കു ലഭിക്കുന്ന സൗകര്യങ്ങള്‍ കുറഞ്ഞപ്പോള്‍ ഇടപെട്ടോ? ആരാധകര്‍ മാത്രമല്ല, മാധ്യമങ്ങളും പലപ്പോഴും കണ്ണടച്ചു. പുരുഷ ക്രിക്കറ്റിന്റെ പ്രഭയില്‍ അവരെ അവരുടെ നേട്ടങ്ങളെ കണ്ടില്ലെന്നു നടിച്ചു. 

   ഇന്ത്യയുടെ ക്യാപ്റ്റന്‍ മിതാലി രാജിനോട് ഏറ്റവും ഇഷ്ടപ്പെട്ട പുരുഷ ക്രിക്കറ്റ് താരമാരെന്ന ചോദ്യത്തിന്, ഏറ്റവുമിഷ്ടമുളള വനിതാതാരമാരെന്ന് പുരുഷതാരങ്ങളോട് ഇതുവരെ നിങ്ങള്‍ ചോദിച്ചിട്ടുണ്ടോ? എന്ന മിതാലിയുടെ മറുപടിയാണ് കണ്ണുതുറപ്പിച്ചത്. 

   എല്ലാകളികളും ജയിക്കാന്‍ സാധിക്കുക എന്നത് എളുപ്പമല്ല. ഇന്ത്യ ഫൈനലില്‍ എത്തുന്നത് 2005നുശേഷം ഇതാദ്യമായിരുന്നു. ഫൈനലിലേക്കുള്ള പാതയില്‍ ടീമിന്റെയും വ്യക്തികളുടെയും മികച്ചപ്രകടനങ്ങള്‍ പലതുണ്ടായി. ഫൈനലിലും അതുകാണുവാനായി. എങ്കിലും സമ്മര്‍ദം അവസാനഘട്ടത്തില്‍ അവരുടെ മോഹങ്ങള്‍ക്ക് വിലങ്ങായി. അവരില്‍ ചിലരുടെ പോരാട്ടങ്ങളും പേരുകളും എടുത്തുപറയേണ്ടതാണ്.

  മിതാലി രാജ്..മുന്നില്‍ നിന്ന് നയിച്ചവള്‍. ഏകദിനക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് സ്വന്തമാക്കി. ലോക ക്രിക്കറ്റില്‍ ഇന്ത്യയുടെ തലൈവി.

  ജൂലന്‍ ഗോസ്വാമി...വേഗം കൊണ്ട് എതിരാളിയെ വീഴ്ത്തി. ഏകദിനക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് സ്വന്തമാക്കി. ലോക ക്രിക്കറ്റില്‍ ഇന്ത്യയുടെ ധീരപടയാളി.

  ഹര്‍മന്‍പ്രീത് കൗര്‍...വീരേന്ദന്‍ സേവാഗിന്റെ കളിശൈലിയെ അനുകരിച്ചവള്‍, ബാറ്റിങ്ങില്‍ ലോകക്രിക്കറ്റിലെ പുതിയ ആവേശം. ഹര്‍മന്‍പ്രീതില്‍ ഇന്ത്യയുടെ ബാറ്റിങ് ഭദ്രം.

  പൂനം റാവട്ട്...ആക്രമണോത്സുകതയുള്ള ബാറ്റിങ്. ഭാവിയില്‍ ഇന്ത്യയെ നയിക്കുക ഈ കൈകളായിരിക്കും. 

  സുഷമ വര്‍മ...വിക്കറ്റിന് പിന്നില്‍ ജാഗ്രതയോടെ നിന്നവള്‍. ഹിമാചല്‍ പ്രദേശില്‍ നിന്ന് ആദ്യമായി ഇന്ത്യന്‍ ടീമിലെത്തിയ താരം.

 ദീപ്തി ശര്‍മ...ബാറ്റുകൊണ്ടും ബോള്‍കൊണ്ടും ടീമിന്റെ നട്ടെല്ലായി.

 വേദ കൃഷ്ണമൂര്‍ത്തിയും സ്മൃതി മന്ദാനയും ഇന്ത്യന്‍ ടീമിന്റെ ആവേശവും പ്രതീക്ഷ·യും.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :