E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:01 AM IST

Facebook
Twitter
Google Plus
Youtube

More in Sports

ഹർമാദം! ഇന്ത്യയല്ല, ഹര്‍മനായിരുന്നു ഓസീസിന്റെ എതിരാളി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ലോകകപ്പ് ക്രിക്കറ്റിന്റെ നോക്കൗട്ട് റൗണ്ടില്‍ ഒരിന്ത്യന്‍താരത്തിന്റെ ഏറ്റവും ഉയര്‍ന്ന സ്കോറാണ് ഓസീസിനെതിര ഹര്‍മന്‍പ്രീത് കൗര്‍ സ്വന്തമാക്കിയത്. 90 പന്തില്‍ സെഞ്ചുറി നേടിയ ഹര്‍മന്‍ പിന്നീടുനേരിട്ട 25 പന്തില്‍ സ്വന്തമാക്കിയത് 71 റണ്‍സാണ്. 1983 ലോകകപ്പിലെ കപില്‍ ദേവിന്റെ 175 ന് തുല്യമെന്നായിരുന്നു ഹര്‍ഷ ഭോഗ്‌ലെയുടെ ട്വിറ്റര്‍ സന്ദേശം. ഇന്ത്യയല്ല, ഹര്‍മനാണ് ഓസീസിന്റെ എതിരാളിയെന്ന് മഞ്ജരേക്കര്‍. ഹര്‍മന്‍പ്രീതിന്റെ ആരാധകനായി മാറിയെന്ന് സാക്ഷാല്‍ സെവാഗ്. ഒറ്റ ഇന്നിങ്സ് കൊണ്ട് ഇന്ത്യയുടെ മനസ് കീഴടക്കി ഹര്‍പ്രീത്. മീഡിയം പേസറായി ക്രിക്കറ്റ് തുടങ്ങിയ ഹര്‍മന്‍ മധ്യനിരയുടെ നട്ടെല്ലാണിപ്പോള്‍. ധോണിയെ പോലെ ആക്രമിക്കാനും നങ്കൂരമിടാനും കഴിയുന്ന ബാറ്റിങ്പ്രതിഭ. അര്‍ധസെഞ്ചുറിയില്‍ നിന്ന് മൂന്നാമത്തെ സെഞ്ചുറിയിലേക്കെത്തിയത് 25 പന്തില്‍. 

പിന്നീട് 171ലേക്കെത്തിയതും 25 പന്തില്‍ തന്നെ. 20 ഫോറും 7 സിക്സറും അലങ്കാരമായ ഇന്നിങ്സ്. ദീപ്തി ശര്‍മയുടെ 188ന് ശേഷം ഇന്ത്യന്‍ താരത്തിന്റെ ഉയര്‍ന്ന സ്കോര്‍. അതെ, കിട്ടിയ അവസരം അപ്പാടെ മുതലാക്കുകയായിരുന്നു ഈ പഞ്ചാബുകാരി. നിലവിലെ ചാംപ്യന്‍മാരായ ഓസ്ട്രേലിയ 36 റണ്‍സിന് തകര്‍ത്ത് ഇന്ത്യ വനിതാ ക്രിക്കറ്റ് ലോകകപ്പിന്റെ ഫൈനലില്‍. 42 ഓവറായി ചുരുക്കിയ മല്‍സരത്തില്‍ ഹര്‍മന്‍പ്രീത് കൗറിന്റെ അതിഗംഭീര സെഞ്ചുറിയാണ് ഇന്ത്യയെ 281 റണ്‍സിലെത്തിച്ചത്. 115 പന്തില്‍ 171 റണ്‍സുമായി ഹര്‍മന്‍പ്രീത് പുറത്താകാതെ നിന്നു 

മനംനിറഞ്ഞ് അഭിനന്ദിക്കാം ഈ വനിതാരത്നങ്ങളെ. ലോകചാംപ്യന്‍മാരെ വീഴ്ത്തി, ഇനി ലോകകിരീടത്തിനായി കച്ചമുറുക്കാം മിതാലിക്കും കൂട്ടര്‍ക്കും. അതിമാനുഷികപ്രകടനത്തിന്റെ ഒരു ആക്ഷന്‍ത്രില്ലര്‍ സെമിഫൈനല്‍. സൂപ്പര്‍നായികയായി ഹര്‍മന്‍പ്രീത കൗര്‍. 35ന് രണ്ടെണ്ണം വീണ് പതറി നിന്നപ്പോള്‍ ഹര്‍മന്‍ അവതരിച്ചു. ആദ്യം മിതാലിക്കൊപ്പം നിലയുറപ്പിച്ചു, പിന്നീട് ദീപ്തി ശര്‍മയേയും കൂട്ടുപിടിച്ച് ഉശിരന്‍ പ്രഹരങ്ങള്‍. ശതകത്തിന്റെ തിളക്കമെത്തിയത് 90ാം പന്തില്‍. അടുത്ത 25 പന്തില്‍ അടിച്ചെടുത്തത് 71 റണ്‍സ്. 42 ഓവറില്‍ 282 മറികടക്കാനെത്തിയ ഓസീസിന്റെ മുന്‍നിര തകര്‍ന്നു. 3ന് 21ല്‍ പതറിയ മഞ്ഞപ്പടയെ തോളിലേറ്റാന്‍ എലിസെ വില്ലാനി ശ്രമിച്ചെങ്കിലും 75 റണ്‍സിലെത്തിയപ്പോള്‍ ആ പ്രയത്നം അവസാനിച്ചു. 9ന് 169ലേക്ക് തകര്‍ന്ന് വീണ ചാംപ്യന്‍മാര്‍ക്കായി അലക്സെന്ദ്ര ബ്ലാക്ക്‌വെല്ലിന്റേയും വീരോചിത ഇന്നിങ്സ്. ഒടുവില്‍ 90 റണ്‍സിന് ബ്ലാക്ക്‌വെല്‍ കൂടി പുറത്തായതോടെ ത്രസിപ്പിച്ച സെമിക്ക് ശുഭാന്ത്യം.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :