E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:00 AM IST

Facebook
Twitter
Google Plus
Youtube

More in Sports

വില്ലന്‍ കോഹ്‌ലിയോ കുംബ്ലെയോ?

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

kohli-anilkumble-run-out
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

കോഹ്‌ലിയാണോ തെറ്റുകാരന്‍ കുംബ്ലെയാണോ തെറ്റുകാരന്‍? ആരുടെ ഭാഗത്താണ് ന്യായം. കുംബ്ലെ പറഞ്ഞതുമാത്രമാണ് ഇതുവരെ കേട്ടത്. കോഹ്‌ലി ഇതുവരെ പ്രതികരിച്ചിട്ടില്ല. അതുകൊണ്ട് കുംബ്ലെ പറഞ്ഞതുമാത്രം സത്യം എന്നു കരുതാനും പറ്റില്ല. ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ ഉപദേശക സമിതി അംഗങ്ങളായ സച്ചിന്‍ തെന്‍ഡുല്‍ക്കറും സൗരവ് ഗംഗുലിയും ലക്ഷ്മണും പ്രശ്നങ്ങളെപ്പറ്റി ചോദിച്ചപ്പോള്‍ കോച്ചുമായി പ്രശ്നമില്ല, കുംബ്ലെ തുടരുന്നതില്‍ ബുദ്ധിമുട്ടുമില്ലെന്നാണ് കോഹ്‌ലി പറഞ്ഞത്. കുംബ്ലെ പറഞ്ഞതും അതില്‍നിന്ന് വിഭിന്നമല്ല. കോഹ്‌ലിയുമായി പ്രശ്നമില്ലെന്ന് തന്റെ സഹകളിക്കാര്‍കൂടിയായ ഉപദേശകസമിതിയോട് പറഞ്ഞ കുംബ്ലെ പിന്നീട് രാജിക്കത്ത് നല്‍കുമ്പോള്‍ കോഹ്‌ലിയുമായി പൊരുത്തക്കേടുണ്ടെന്ന് പറയുന്നു. അതുകൊണ്ടുതന്നെ ചില ചോദ്യങ്ങള്‍ക്ക് ശേഷം ക്യാരത്തിലേക്ക് കടക്കാം.

1.കോച്ച് നിയന്ത്രിക്കുന്ന ടീമാണോ ക്യാപ്റ്റന്‍ നിയന്ത്രിക്കുന്ന ടീമാണോ നല്ലത്?

2.ക്യാപ്റ്റന്‍ പറയുന്ന കോച്ചാണോ ടീമിന് വേണ്ടത് ബോര്‍ഡ് നിയമിക്കുന്ന കോച്ചാണോ ടീമിന് നല്ലത്?

3.വിദേശ കോച്ചാണോ നല്ലത് നാട്ടുകാരനാണോ നല്ലത്?

4. ഒരു കളിക്കാരന്‍ മികച്ച കോച്ചാകുമോ?

കഴിഞ്ഞ ഒരുവര്‍ഷം ടീമിനെ മികച്ചരീതിയിലാണ് അനില്‍ കുംബ്ലെ പരിശീലിപ്പച്ചതും പരമ്പര വിജയങ്ങള്‍ നേടിക്കൊടുത്തതും. ബാറ്റിങ്ങിലും പ്രത്യേകിച്ച് ബോളിങ്ങിലും ഇത് പ്രകടമായിരുന്നു. പരിശീലനത്തിലും പ്രകടനത്തിലും കൃത്യമായ നിരീക്ഷണങ്ങള്‍ നടത്തിയ കോച്ച് തന്റെ നിലപാടുകളില്‍ ഉറച്ചുനില്‍ക്കുകയും ചെയ്തു. ഇക്കഴിഞ്ഞ ഓസ്ട്രേലിയന്‍ പരമ്പരക്കിടെയാണ് കുംബ്ലെ...കോഹ്‌ലി പ്രശ്നങ്ങള്‍ക്ക് തുടക്കം. പരുക്കേറ്റ ക്യാപ്റ്റനെ പുറത്തിരുത്തി കുല്‍ദീപ് യാദവിനെ ടീമില്‍ ഉള്‍പ്പെടുത്തിയത് ക്യാപ്റ്റന്‍ അറിയുന്നത് വളരെ വൈകിയാണ്. ഡ്രസിങ് റൂമില്‍പോലും കളിക്കാരെ നിയന്ത്രിക്കുന്ന കുംബ്ലെയുടെ രീതിയോട് കോഹ്‌ലിക്ക് വിയോജിപ്പായിരുന്നു.കുംബ്ലെയുടെ വിട്ടുവീഴ്ചയില്ലാത്ത കര്‍ക്കശമായ നിലപാടുകള്‍‍ ക്യാപ്റ്റനുപുറമെ മറ്റുകളിക്കാര്‍ക്കും അസ്വസ്ഥത ഉണ്ടാക്കിയെന്നത് ഉപദേശകസമിതിക്ക് അറിയാം.

എങ്കിലും ക്യാപ്റ്റന്‍ പറയുന്ന കോച്ചിനെ നിയമിക്കാനും ക്യാപ്റ്റന്‍ പറയുമ്പോള്‍ കോച്ചിനെ പുറത്താക്കാനും ആണെങ്കില്‍ എന്താണ് ക്രിക്കറ്റ് ബോര്‍ഡിന്റെ പണി, അതിന്റെ ഉപദേശക സമിതിയുടെ പണി എന്താണ്. ക്രിക്കറ്റ് ബോര്‍ഡാണ് കോച്ചിനെ നിയമിക്കുന്നത്. അതുകൊണ്ട് കുംബ്ലെ പ്രശ്നത്തില്‍ ബോര്‍ഡിനും വീഴ്ചപറ്റി.

ഉപദേശകസമിതിയോട് കോഹ‌ലിയുമായി പ്രശ്നമില്ലെന്ന് പറഞ്ഞ കുംബ്ലെ പിന്നെന്തിന് രാജിക്കത്തില്‍ കോഹ്‌ലിയോടുള്ള വിയോജനക്കുറിപ്പ് ചേര്‍ത്തു പരസ്യമാക്കി. ഇതുവരെ പരസ്യമായി പ്രതികരിക്കാത്ത കോഹ്‌ലിക്ക് ടീമിന്റെ പ്രകടനവും സ്വന്തം പ്രകടനവും മികവില്‍ തന്നെ നിര്‍ത്തേണ്ടതുണ്ട്. ഇല്ലെങ്കില്‍ അടുത്തത് കോഹ്‌ലിയുടെ തലയ്ക്കുമുകളിലൂടെ വാള്‍പായും.

വീരേന്ദര്‍ സേവാഗിനുവേണ്ടിയാണ് കോഹ്‌ലി ഈ കളികളിച്ചത് എന്നതാണ് ഒരാക്ഷേപം. അങ്ങനെയല്ലെന്ന് തെളിയിക്കേണ്ടത് കോഹ്‌ലിയുടെ ഉത്തരവാദിത്തമാണ്. കോച്ചും കളിക്കാരും തമ്മില്‍ മികച്ച ബന്ധം പുലര്‍ത്തായല്‍ മാത്രമേ ടീമിന്റെ പ്രകടനം ഒന്നാന്തരം ആകും. കുംബ്ലെ കോഹ്‌ലി കൂട്ടുകെട്ടിന്റെ ആദ്യഘട്ടത്തില്‍ ഇതുകണ്ടതുമാണ്. ടീം സെറ്റാകുന്നതുവരെ ഇരുകൂട്ടരുടെയും 'ഈഗോ'പുറത്തുവന്നില്ല. ടീമിന്റെ എല്ലാക്കാര്യങ്ങളും ഡ്രസിങ് റൂമിന്റെ നിയന്ത്രണവും കോച്ച് ഏറ്റെടുക്കുന്നു എന്ന തോന്നലാണ് ഇപ്പോഴത്തെ പൊട്ടിത്തെറികള്‍ക്ക് കാരണം. അപ്പോഴും ഒരു ക്യാപ്റ്റന്‍ പറയുന്നതും ആവശ്യപ്പെടുന്നതും കേള്‍ക്കാനാണോ ക്രിക്കറ്റ് ബോര്‍ഡ് എന്ന ചോദ്യംബാക്കി. ഉപദേശകസമിതി പരിഹാരം കണ്ടിട്ടും വിന്‍ഡീസ് പര്യടനം തീരുന്നതിനുപോലും കാക്കാതെ കുംബ്ലെ മാറുമ്പോള്‍ കോഹ്‌ലി മാത്രമാണോ ഇപ്പോഴത്തെ പ്രശ്നങ്ങള്‍ക്ക് കാരണക്കാരന്‍ എന്ന ചോദ്യവും ബാക്കി.

പുതിയ കോച്ചും കോഹ്‌ലി പറയുന്നത് ആവുമോ ബോര്‍ഡ് പറയുന്നത് ആവുമോ എന്നത് കാത്തിരുന്നറിയാം. അപ്പോള്‍ വ്യക്തമാകും ഇപ്പോഴത്തെ കുഴപ്പങ്ങളുടെ യഥാര്‍ഥകാരണക്കാര്‍ ആരായിരിക്കും എന്നത്. ഒരു ഇന്ത്യാക്കാരന്‍ കോച്ചിനെക്കാള്‍ ഒരു വിദേശ കോച്ചാവും ടീം ഇന്ത്യയ്ക്ക് നല്ലത്. കാരണം പൊതുവെ വിദേശ കോച്ചുകള്‍ ഇന്ത്യന്‍ കോച്ചുകളെക്കാള്‍ കാഴ്ചപ്പാടുള്ളതായിരിക്കും. ഒരു കളിക്കാരന്‍ നല്ല കോച്ചാവില്ലെന്നതിന് ഉദാഹരണമാണ് ഗ്രഗ് ചാപ്പലും കപില്‍ ദേവും. കളത്തിലെ പ്രകടനംകൊണ്ട് സൂപ്പര്‍ താരങ്ങളായി വിരാജിക്കുന്ന ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ ഒരിക്കലും തങ്ങളെക്കാള്‍ താരങ്ങളായവരെ പരിശീലകരായി കൂടെക്കൂട്ടാന്‍ ഇഷ്ടപ്പെടില്ലെന്നത് വ്യക്തമാണ്. ജോണ്‍ റൈറ്റും ഗാരി കേസ്റ്റനും ലാല്‍ചന്ദ് രാജ്പുട്ടും എല്ലാം കളിക്കാരുടെ പിന്നില്‍ നിന്ന് അല്ലെങ്കില്‍ ഒപ്പം നിന്ന് പരിശീലിപ്പിച്ചവരാണ്.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :