ഇന്ത്യൻ ക്രിക്കറ്റ് ടീമംഗങ്ങളും, പരിശീലകന്‍ അനില്‍കുംബ്ലെയും തമ്മിലുള്ള തര്‍ക്കത്തിന് താൽക്കാലികപരിഹാരം. ബിസിസിഐ ഉപദേശകസമിതി ഇരുവരുമായി പ്രത്യേകം നടത്തിയ ചർച്ചയാണ് നിർണായകമായത്. അതേസമയം, കുംബ്ലെയില്ലാതെയാണ് വെസ്റ്റ്ഇൻഡീസ് പര്യടനത്തിന് ടീംഇന്ത്യ യാത്രതിരിച്ചത്. ലണ്ടനിൽനടക്കുന്ന ഐസിസി യോഗത്തിൽപങ്കെടുത്തശേഷമേ അദ്ദേഹം ടീമിനൊപ്പംചേരൂ എന്ന് ബിസിസിഐ അറിയിച്ചു.
കുംബ്ലെയുമായി പൊരുത്തപ്പെട്ടുപോകാൻ കഴിയില്ലെന്ന് കോഹ്‍ലിയും, കളിക്കാർക്ക് താൽപര്യമില്ലെങ്കിൽ തുടരില്ലെന്ന് കുംബ്ലെയും വ്യക്തമാക്കിയിരുന്നെങ്കിലും, തൽക്കാലം ഒരുമിച്ചുപോകാനാണ് ഇരുവരുടേയും തീരുമാനം. വെസ്റ്റ് ഇൻഡീസ് പര്യടനംവരെയെങ്കിലും ടീമിനുള്ളിൽ നിലനിൽക്കുന്ന അസ്വസ്ഥതകള്‍ മാറ്റിവയ്ക്കമെന്ന ബിസിസിഐ ഉപദേശകമസമിതിയുടെ നിർദേശം ഇരുകൂട്ടരുംഅംഗീകരിച്ചു. വെസ്റ്റ് ഇൻഡീസ് പര്യടനത്തിന് ടീമിനൊപ്പം മുഖ്യപരിശീലകസ്ഥാനത്ത് കുംബ്ലെയുമുണ്ടാകും. പരമ്പരയ്ക്കുശേഷമേ പുതിയ കോച്ചിൻറെ കാര്യത്തിൽ തീരുമാനമുണ്ടാകു. ഇടക്കാല ഭരണസമിതി കുംബ്ലെ തുടരണമെന്ന നിര്‍ദേശം നേരത്തെനല്‍കിയിരുന്നു. കുംബ്ലെയെ നിലനിര്‍ത്താന്‍ കഴിയാത്ത സാഹചര്യം ഉണ്ടെങ്കില്‍ മാത്രമേ പുതിയ പരിശീലകനെ കണ്ടെത്തേണ്ടതുള്ളു എന്നാണ് ഉപദേശകസമിതിയുടേയും ഇടക്കാലഭരണസമിതി തലവന്‍ വിനോദ് റായിയുടേയും നിലപാട്. പരിശീലകനെ നിയമിക്കാൻ കളിക്കാർ ഇടപെടുന്നതിൽ ഭരണസമിതി അതൃപ്തി അറിയിക്കുന്നുണ്ട്. അതേസമയം, അണ്ടർ19 പരിശീലകസ്ഥാനത്ത് രാഹുൽദ്രാവിഡിന് രണ്ടുവർഷത്തേക്കുകൂടി കരാർ നീട്ടിനൽകുമെന്ന് ബിസിസിഐ അറിയിച്ചു. എന്നാൽ, പരിശീലകനായിനിന്നുകൊണ്ട്, ഐപിഎൽ ടീമിൻറെ ഉപദേശകസ്ഥാനത്ത് തുടരാൻ ദ്രാവിഡിന് അനുവാദമുണ്ടാകില്ല.