ഇന്ത്യൻ ടീമിലേക്കുള്ള ചിവിട്ടുപടി. ലോകോത്തര താരങ്ങളുമൊത്ത് കളിക്കാനാവുക. മികച്ച പ്രതിഫലം. ഇതൊക്കയാണ് ഇന്ത്യൻ പ്രീമിയർ ലീഗ് എന്ന ഐപിഎല്ലിനെ യുവക്രിക്കറ്റ് താരങ്ങൾ നോക്കിക്കാണുന്നത്. ഐപിഎൽ താരലേലത്തിൽ േചതേശ്വർ പൂജാരയെ പോലുള്ള ഇന്ത്യൻ ടീമിൽ സ്ഥിര സാന്നിധ്യമായ താരങ്ങളെ ടീമുകൾ കയ്യൊഴിഞ്ഞപ്പോൾ, ഇന്ത്യൻ ടീമിലിടം പിടിക്കാതെ ഐപിഎൽ പത്താം സീസണിൽ വിസ്മയങ്ങൾ തീർക്കാനൊരുങ്ങിയ അഞ്ച് താരങ്ങൾ.
ടി. നടരാജൻ (കിങ്സ് ഇലവൻ പഞ്ചാബ്)
തമിഴ്നാട്ടുകാരനായ തങ്കരശു നടരാജൻ എന്ന ടി. നടരാജനിലേക്കാണ് ഐപിഎൽ പത്താം സീസണിൽ ആരാധകർ ഉറ്റുനോക്കുന്നത്. തമിഴ്നാട് പ്രീമിയർ ലീഗിലെയും രഞ്ജി ട്രോഫിയിലെയും പ്രകടനമാണ് നടരാജനെന്ന ഇരുപത്തിയഞ്ചുകാരൻ ഇടംകയ്യൻ പേസ്ബോളറെ കിങ്സ് ഇലവൻ പഞ്ചാബിലെത്തിച്ചത്. അതും റെക്കോർഡ് തുകയ്ക്ക്. 10 ലക്ഷം അടിസ്ഥാന വിലയുണ്ടായിരുന്ന തങ്കരാജിനെ കിങ്സ് ഇലവൻ മൂന്നുകോടി രൂപയ്ക്കാണ് സ്വന്തമാക്കിയത്.
മുഹമ്മദ് സിറാജ് (സൺറൈസേഴ്സ് ഹൈദരാബാദ്)
സൺറൈസേഴ്സ് ഹൈദരാബാദ് നിരയിലെത്തിയ ഇരുപത്തിരണ്ടുകാരനായ ഫാസ്റ്റ് ബോളറാണ് മുഹമ്മദ് സിറാജ്. രഞ്ജി ട്രോഫിയിലെ മികച്ച പ്രകടനമാണ് 20 ലക്ഷം അടിസ്ഥാന വിലയുണ്ടായിരുന്ന് സിറാജിനെ 2.6 കോടിരൂപയ്ക്ക് ടീമിലെടുക്കാൻ ടീം ഉടമകളെ പ്രേരിപ്പിച്ചത്. ഭുവനേശ്വർ കുമാർ, ആശിഷ് നെഹ്റ, മുസ്തഫിസുർ റഹ്മാൻ, ബരീന്ദർ സ്രാൻ എന്നിവർ ഉൾപ്പെടുന്ന നിരയിലേക്കാണ് മുഹമ്മദ് സിറാജ് എത്തുന്നത്. രഞ്ജി ട്രോഫിയിൽ 41 വിക്കറ്റോടെ വിക്കറ്റ് വേട്ടയിൽ മൂന്നാം സ്ഥാനത്തെത്തിയിരുന്നു സിറാജ്.
െക. ഗൗതം (മുംബൈ ഇന്ത്യൻസ്)
കർണാടകക്കാരനായ ഓഫ്സ്പിൻ ഓൾറൗണ്ടർ കെ.ഗൗതവും രഞ്ജി ട്രോഫിയിലെ പ്രകടന മികവുകൊണ്ടാണ് താരപ്രതിഭകളുടെ മുംബൈ ഇന്ത്യൻസിലേക്ക് സെലക്ഷൻ നേടിയത്. എട്ടു മൽസരങ്ങളിൽ നിന്ന് 27 വിക്കറ്റാണ് ഗൗതം കറക്കി വീഴ്ത്തിയത്. 10 ലക്ഷം അടിസ്ഥാന വിലയുണ്ടായിരുന്ന ഗൗതത്തെ രണ്ട് കോടി രൂപയ്ക്കാണ് മുംബൈ വലവീശിപ്പിടിച്ചത്.
അങ്കിത് ചൗധരി (റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ)
രാജസ്ഥാനിൽ നിന്നുള്ള് ഇരുപത്തിയേഴുകാരനായ ഫാസ്റ്റ് ബോളർ അങ്കിത് ചൗധരിയെ റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ സ്വന്തമാക്കിയത് രഞ്ജി ട്രോഫിയിലേയും സയിദ് മുഷ്താഖ് അലിട്രോഫി, ഇന്ത്യ എ ടീമിനു വേണ്ടിയുള്ള പ്രകടന മികവും കണ്ടാണ്. 10 ലക്ഷം രൂപ അടിസ്ഥാനവിലയുണ്ടായിരുന്ന അങ്കിതിനെ രണ്ടു കോടി രൂപയ്ക്കാണ് റോയൽ ചാലഞ്ചേഴ്സ് സ്വന്തമാക്കിയത്. രഞ്ജി ട്രോഫിയിൽ രാജസ്ഥാനുവേണ്ടി 21 വിക്കറ്റാണ് അങ്കിത് വീഴ്ത്തിയത്.
മുരുഗൻ അശ്വിൻ (ഡൽഹി ഡെയർഡെവിൾസ്)
ഐപിൽ ഒൻപതാം സീസണിൽ റെയ്സിങ് പൂണെ ജയന്റ്സ് തമിഴ്നാട്ടുകാരനായ മുരുഗൻ അശ്വിനെ 4.5 കോടിരൂപയ്ക്ക് സ്വന്തമാക്കി ക്രിക്കറ്റ് പ്രേമികളെ ഞെട്ടിച്ചിരുന്നു. എന്നാൽ ഈ സീസണിൽ 10 ലക്ഷം അടിസ്ഥാനവിലയുണ്ടായിരുന്ന മുരുഗൻ അശ്വിനെ ഒരു കോടി രൂപയ്ക്കാണ് ഡൽഹി ഡെയർഡെവിൾസ് ടീമിലെടുത്തത്. കഴിഞ്ഞ സീസണിൽ ഏഴു വിക്കറ്റ് മാത്രം വീഴ്ത്തിയ അശ്വിൻ ഈ സീസണിൽ ഡൽഹിക്കായി മികച്ച പ്രകടനം കാഴ്ചവയ്ക്കുമെന്നാണ് ടീം അധികൃതരുടെ പ്രതീക്ഷ.
ടി. നടരാജൻ, മുഹമ്മദ് സിറാജ്, െക. ഗൗതം, അങ്കിത് ചൗധരി, മുരുഗൻ അശ്വിൻ
Advertisement