E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Saturday March 06 2021 10:56 AM IST

Facebook
Twitter
Google Plus
Youtube

More in Sports

കൊച്ചിക്ക് ചുവപ്പുകാര്‍ഡ് കാട്ടിയത് ആര്?

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

jawaharlal-nehru-stadium-run-out-28-3
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ഒരു ഫുട്ബോള്‍ മല്‍സരത്തിന്റെ 90ാം മിനിറ്റിലോ ഇഞ്ചുറി ടൈമിലോ ഗോളടിച്ച് ജയിക്കാം, സമനില നേടാം. പക്ഷെ ലോകകപ്പ് നടത്തിപ്പിന് തയാറെടുക്കുമ്പോള്‍ അത് നടക്കില്ല. സമയം ഉണ്ടല്ലോ, എല്ലാം ശരിയാകും എന്ന അലസ മനോഭാവമാണ് അണ്ടര്‍ 17 ലോകകപ്പ് ഫുട്ബോളിന്റെ സെമിഫൈനല്‍ കൊച്ചിയില്‍ നിന്ന് നഷ്ടമാകുവാന്‍ കാരണം. ഒപ്പം ടെന്‍ഡറുകളില്‍ നിന്ന് ലഭിക്കുന്ന കമ്മീഷന്റെ കണക്കുകൂട്ടലു കൂടിയായപ്പോള്‍ പണികളെല്ലാം മന്ദഗതിയിലായി. സ്റ്റേഡിയങ്ങള്‍ക്കൊപ്പം കടകളുള്ള രണ്ടേ രണ്ട് സ്റ്റേഡിയമേ ഇന്ത്യയില്‍ ഉള്ളൂ. അതിലൊന്നാണ് കൊച്ചിയിലെ കലൂര്‍ രാജ്യാന്തര സ്റ്റേഡിയം. വര്‍ഷങ്ങള്‍ക്ക് മുമ്പ് സ്റ്റേഡിയം പരിപാലിക്കാനുള്ള വരുമാനം എന്ന നിലയ്ക്കാണ് കടമുറികള്‍ തുടങ്ങിയത്. എന്നാലിപ്പോള്‍ സുരക്ഷാ ഒരുക്കുന്നതില്‍ വില്ലനായി നില്‍ക്കുന്നത് ഈ കടകളാണ്.

സുരക്ഷ ഭീഷണികള്‍ നേരിടുന്ന ടീമുകള്‍ പങ്കെടുക്കുന്ന ലോകകപ്പില്‍ അതുകൊണ്ടു തന്നെ സുരക്ഷയ്ക്ക് വലിയ വിലയുണ്ട്. സുരക്ഷയുടെ കാര്യത്തില്‍ ഫിഫ നിര്‍ബന്ധം പിടിക്കുന്നതും അതുകൊണ്ടുതന്നെ. സുരക്ഷ ഭീഷണി ഉയര്‍ത്തുന്ന കടകള്‍ അടച്ചിടും എന്ന് ഉറപ്പുവരുത്തേണ്ടത് ജി.സി.ഡി.എ തന്നെയാണ്. ലോകത്തിന്റെ വിവിധയിടങ്ങളില്‍ ലോകകപ്പ് നടത്തി പരിചയമുള്ള ഫിഫയ്ക്ക് അറിയാം ഒരു വേദിയില്‍ എന്തൊക്കെ വേണമെന്ന്. അതുകൊണ്ടാണ് അവര്‍ അക്കാര്യത്തില്‍ കര്‍ശന നിലപാട് എടുക്കുന്നതും. 

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് മല്‍സരങ്ങള്‍ കഴിഞ്ഞപ്പോഴേക്കും ഉഴുതുമറിച്ച നിലം പോലെയായിരുന്നു കൊച്ചി സ്റ്റേഡിയം. കസേരകള്‍ തകര്‍ന്നു, മൈതാനം തകര്‍ന്നു, ശുചിമുറികള്‍ തകര്‍ന്നു. ഒപ്പം ഡ്രസിങ് റൂമും മീഡിയാ റൂം വി.ഐ.പിറൂമും നവീകരിക്കേണ്ടിയും വന്നു. അണ്ടര്‍ 17 ലോകകപ്പ് ഫുട്ബോളിന്റെ നോഡല്‍ ഓഫിസറായ എ.പി.എം. മുഹമ്മദ് ഹനീഷ് നല്ലതുപോലെ അധ്വാനിച്ചു, വിശ്രമമില്ലാതെ. എന്നിട്ടും ഫിഫയുടെ ‍ഡെഡ് ലൈനു മുമ്പ് പണി തീര്‍ക്കാനായില്ല. ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ 12 കോടി രൂപയാണ് ഒരുക്കത്തിന് നല്‍കിയത്. പിന്നാലെയെത്തിയ എല്‍ഡിഎഫ് സര്‍ക്കാരും സഹായത്തിന് കുറവ് വരുത്തിയില്ല. കേരള ഫുട്ബോള്‍ അസോസിയേഷനും മുന്നില്‍ തന്നെ നിന്നു. എന്നാല്‍ സ്റ്റേഡിയത്തിന്റെ ഉടമകളായ ജി.സി.ഡി.എ ഉണര്‍ന്നു പ്രവര്‍ത്തിച്ചോ എന്ന് സംശയം ബാക്കി. പ്രത്യേകിച്ച് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തെ ഭരണസമിതി. ടെന്‍‍ഡറുകള്‍ വിളിക്കുന്നതിലും കൊടുക്കുന്നതിലും എല്ലാം വന്ന കാലതാമസം ആണ് ചുവപ്പുകാര്‍ഡായി കൊച്ചി സ്റ്റേഡിയത്തിനു മേല്‍ പതിച്ചത്.

മൈതാനത്തെ പുല്ലു പിടിപ്പിക്കുന്ന ജോലി നല്ല രീതിയില്‍ പൂര്‍ത്തിയാക്കിയ ആലുവക്കാരനായ കോണ്‍ട്രാക്ടര്‍ക്ക് പണിക്കൂലി യഥാസമയം കൊടുത്തു തീര്‍ത്തോ? ഫുട്ബോള്‍ സ്റ്റേഡിയങ്ങള്‍ക്ക് വേണ്ട ഫോള്‍ഡബിള്‍ ചെയറുകള്‍ വാങ്ങുന്നതിനുള്ള ടെന്‍ഡ‍ര്‍ നടപടി എന്നാണ് പൂര്‍ത്തിയാക്കിയത്? നിലവാരം ഉള്ളതും വില കുറഞ്ഞതുമായ വിദേശ കസേരകള്‍ക്ക് പകരം ഇന്ത്യയില്‍ നിന്നുള്ള നിലവാരം കുറഞ്ഞതും വില കൂടിയതുമായ കസേര സ്റ്റേഡിയത്തില്‍ ഉറപ്പിക്കാന്‍ എന്തുകൊണ്ട് കരാര്‍ നല്‍കി.? എങ്ങനെ ആ കരാര്‍ ഉണ്ടായി? പരിശീലന ഗ്രൗണ്ടുകളിലെ ജോലികള്‍ യഥാസമയം പൂര്‍ത്തിയാവാതിരുന്നത് എന്തുകൊണ്ട്?·  

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :