സർക്കാർ സഹായിക്കാത്തതാണ് കെ.എസ്.ആർ.ടി.സിയെ നഷ്ടത്തിൽ നിന്ന് നഷ്ടത്തിലേക്ക് നയിക്കുന്നതെന്ന് നെയ്യാറ്റിൻകരക്കാർ. ലാഭംമാത്രം നോക്കി ഈ സ്ഥാപനത്തിന് പ്രവർത്തിക്കാനാകില്ല. ദേശസാൽകൃത റൂട്ടുകൾ മാത്രമുളള നെയ്യാറ്റിൻകര താലൂക്കിന്റെ അനുഭവവുമായി ലോക്കൽ കറസ്പോണ്ടന്റ്
എ.ടി.എമ്മിന് മുന്നിലെ വരിയല്ല ഇത്. കൺസെഷൻ കാർഡ് എടുക്കാനുള്ള നിരയാണ്. നെയ്യാറ്റിൻകര കെ.എസ്.ആർ.ടി.സി സ്റ്റേഷനിലെ പതിവുകാഴ്ച. പത്തുരൂപ മുടക്കി കാർഡ് എടുത്താൽ മൂന്നുമാസം സർക്കാർ ബസ്സിൽ യാത്രചെയ്യാം. നെയ്യാറ്റിൻകര താലൂക്കിലെ സർക്കാർ , എയ്ഡഡ് , അൺഎയ്ഡ് സ്കൂളുകളിലെ കുട്ടികൾക്ക് വളരെ സഹായമാണ് ഈ സംവിധാനം. 65,000 കൺസെഷൻ കാർഡുകൾ ഇവിടെ നിന്ന് നൽകുന്നു. കെ.എസ്.ആർ.ടി.സിയുടെ ഈ സാമൂഹ്യ പ്രതിബദ്ധത സർക്കാർ കാണുന്നില്ലെന്ന് നെയ്യാറ്റിൻകരക്കാർ പറയുന്നു.
സിപി.എമ്മിന്റെ സജീവ പ്രവർത്തകന്റേതാണ് ഈ വാക്കുകൾ. ജീവിതത്തിന്റെ നല്ല സമയം മുഴുവൻ കെ.എസ്.ആർ.ടി.സിയ്ക്കുവേണ്ടി ചെലവഴിച്ച വയോധികർ അർഹമായ പെൻഷൻ എത്തിയോയെന്നറിയാൻ ദിവസവും ഈ ഒാഫിസിലെത്തുന്നു. സംസ്ഥാനത്തുടനീളം ഇത്തരക്കാരെ കാണാം. നെയ്യാറ്റിൻകരയിൽ ഇവരുടെഎണ്ണം അൽപം കൂടുമെന്നുമാത്രം