സർക്കാർ ഉത്തരവിറങ്ങി ആറുവർഷം കഴിഞ്ഞിട്ടും തിരുവനന്തപുരം ആറ്റിങ്ങലിൽ ബൈപ്പാസ് വന്നില്ല. ഗതാഗതക്കുരുക്ക് പതിവായ ഇവിടെ പദ്ധതിയ്ക്ക് തുടക്കംകുറിച്ച് 2011 ൽ സ്ഥാപിച്ച കല്ലുകളും സ്മാരകം പോലെ നിൽക്കുന്നു. രാഷ്ട്രീയ പാർട്ടികൾക്കാകട്ടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനുള്ള വിഷയം മാത്രമായി മാറി ബൈപ്പാസ് ഇതിന് പരിഹാരമായാണ് മാമത്ത് തുടങ്ങി കല്ലമ്പലത്തിനു തൊട്ടു മുമ്പ് അവസാനിപ്പിക്കുന്ന ബൈപാസ് വിഭാവനം ചെയ്തത്. 10.9 കിലോമീറ്റർ നീളം,121 ഏക്കർ ഭൂമി ഏറ്റെടുക്കണം.
കുറെ സ്ഥലം അളന്ന് കല്ലു നാട്ടി. സുന്ദര സ്വപ്നമായി കണ്ട നാട്ടുകാർ ബൈപാസ് എന്നു കേട്ടാലിപ്പോൾ ഞെട്ടും. ഇനിയുമുണ്ട് പദ്ധതി നീണ്ടുപോകുന്നതിന്റെ ദുരിതം പേറുന്നവർ. എന്നാൽ ബൈപാസ് വരണമെന്ന കാര്യത്തിൽ നാട്ടുകാർക്ക് രണ്ടഭിപ്രായമില്ല. സ്ഥലം ഏറ്റെടുക്കലിന്റെ പ്രാരംഭ നടപടികൾ മുതൽ തുടങ്ങിയതാണ് പദ്ധതിയുടെ താളപ്പിഴകൾ.