ലക്ഷങ്ങൾ മുടക്കി ആരംഭിച്ച ടൂറിസം പദ്ധതികൾ, ഉദ്യോഗസ്ഥർ തന്നെ ഇല്ലാതാക്കിയത് കാണണമെങ്കിൽ തിരുവനന്തപുരം മീൻമുട്ടിയിലെത്തിയാൽ മതി. ഒരു നാടിെന്റ വികസന സ്വപ്നമായിരുന്ന ഹൈഡൽ ടൂറിസം പദ്ധതി നിലച്ചിട്ട് വർഷങ്ങൾ കഴിഞ്ഞു. സർക്കാർ പണം ആർക്കും പ്രയോജനപ്പെടാതെ ഒഴുക്കികളഞ്ഞതിെന്റ നേർച്ചിത്രങ്ങളാണ് ഇന്നത്തെ ലോക്കൽ കറസ്പോണ്ടന്റിൽ.
എഴുവർഷം മുമ്പ് വാമനപുരം നദിയിൽ കൊട്ടിഘോഷിച്ച് ആരംഭിച്ച ഹൈഡൽ ടൂറിസം. ചിൽഡ്രൻസ് പാർക്ക്, ബോട്ടിങ് സൗകര്യം, കൃത്രിമ വെള്ളച്ചാട്ടം, ഒഴുകുന്ന റസ്റ്റോറന്റ്. ആകർഷണങ്ങൾ ഏറെയായിരുന്നു.പക്ഷെ ഇപ്പോഴത്തെ കാഴ്ച ഇങ്ങനെ.
തട്ടേക്കാട് ബോട്ടുദുരന്തത്തെ തുടർന്ന് ബോട്ടുസവാരി നിർത്തിവച്ചതോടെയാണ് മീൻമുട്ടിയിലെ ബോട്ടുകളും കരയ്ക്കടുപ്പിച്ചത്. മറ്റെല്ലായിടത്തും ബോട്ടുയാത്ര പുനരാരംഭിച്ചെങ്കിലും വർഷങ്ങൾ കഴിഞ്ഞിട്ടും ഇവിടെ മാത്രം ബോട്ടിറക്കാൻ ആർക്കും താൽപര്യമില്ല.
ബോട്ടിങ് നിലച്ചതോടെ മറ്റ് സൗകര്യങ്ങളും ആർക്കും വേണ്ടാതായി.കാഴ്ചകൾ പ്രതീക്ഷിച്ചിന്ന് മീൻമുട്ടിയിലേയ്ക്ക് എത്തുന്നവർ നിരാശയോടെ മടങ്ങുകയാണ്. ജനപ്രതിനിധികളോടും ഉദ്യോഗസ്ഥരോടും ഒരു കാര്യം. സ്വന്തം കീശ വീർപ്പിക്കാൻ വേണ്ടിയാവരുത് ഒരു പദ്ധതിയും. മുന്നോട്ടു കൊണ്ടുപോകാൻ കഴിയില്ലെങ്കിൽ തുടങ്ങാതിരിക്കുക.മീൻമുട്ടിയുടെ രണ്ടാംഘട്ട വികസനത്തിനായി വീണ്ടും മുണ്ടും മടക്കിയിറങ്ങുന്നവർ നഷ്ടപ്പെട്ട നികുതിപ്പണത്തിന് കണക്കുപറയേണ്ടിവരും.