മാന്യമായ കൂലിപോയിട്ട് സർക്കാരിൽ നിന്നും ലഭിക്കേണ്ട ആനുകൂല്യങ്ങൾ പോലും പരാമ്പരാഗത കയർ തൊഴിലാളികൾക്ക് നിഷേധിക്കപ്പെടുന്നു.വിരമിക്കൽ ആനുകൂല്യവും പെൻഷനും ലഭിക്കാത്ത നിരവധി പേരാണ് ചിറയിൻ കീഴിലെ കയർപിരി മേഖലയിലുള്ളത്.ദിവസ വേതനം അഞ്ഞൂറു രൂപയാക്കാമെന്ന ഉറപ്പും ഒാരോ തെരഞ്ഞെടുപ്പു കഴിയുമ്പോഴും രാഷ്ട്രീയ പാർട്ടികൾ മറക്കും.
ആറുവയസ് മുതലാണ് തങ്കമ്മ ഈ റാട്ടിനു ചുറ്റും ഒാടിത്തുടങ്ങിയത്. ഇപ്പോൾ പ്രായം അറുപത്തിയെട്ടായി.എട്ടുകൊല്ലം മുമ്പ് വിരമിച്ചു.ജീവിക്കാൻ വേറെ നിവൃത്തിയില്ലാത്തതിനാൽ വീണ്ടും താല്ക്കാലിക തൊഴിലാളിയായി.വിരമിക്കൽ ആനുകൂല്യം കിട്ടിയിട്ട് വീട് നന്നാക്കണം,കടം വീട്ടണം.ഒരുപാട് മോഹങ്ങളുണ്ടായിരുന്നു തങ്കമ്മയ്ക്ക്.
ഒരായുസുമുഴുവൻ തൊണ്ടിനോടു മല്ലിട്ടതിന്റെ കൂലിയാണ് ഇവർ ചോദിക്കുന്നത് എന്തിന്റെ പേരിലായാലും ഇവരുടെ ആനുകൂല്യങ്ങൾ നിഷേധിക്കുന്നതിന് ന്യായീകരണമില്ല. കൂലി കൂട്ടാമെന്ന് പറഞ്ഞ് കഴിഞ്ഞ തിരഞ്ഞെടുപ്പ് കാലത്തും വന്നിരുന്നു രാഷ്ട്രീയക്കാരൊരുപാട്.