യുവതിയുെട ഫോൺനമ്പറും ഫോട്ടോയും അശ്ളീല വെബ്സൈറ്റിൽ ഇട്ട യുവാവിനെതിരെ കേസെടുക്കാതെ കാട്ടാകട പൊലീസ്. പരാതി ഒത്തുതീർപ്പാക്കാൻ സി.ഐ നിർബന്ധിച്ചെന്ന് യുവതി. യുവതിക്കൊപ്പം ഒപ്പം പഠിച്ച പ്രതിയായ യുവാവിനെ രക്ഷിക്കാൻ പൊലീസ് ശ്രമം. പൊലീസിൽ നിന്ന് നീതി ലഭിക്കില്ലെന്ന് ഉറപ്പായ വീട്ടമ്മ പരാതിയുമായി റൂറൽ എസ്.പിയെ സമീപിച്ചു.
വിവിധ രാജ്യങ്ങളിൽ നിന്ന് അശ്ലീല സന്ദേശങ്ങൾ മൊബൈൽ ഫോണിലേക്ക് പ്രവഹിക്കാൻ തുടങ്ങിയപ്പോഴാണ് വീട്ടമ്മയും വിദേശത്തും ഭർത്താവും അന്വേഷണം തുടങ്ങിയത്. അശ്ലീല വെബ്സൈറ്റിലും വാട്സാപ്പ് ഗ്രൂപ്പിലും സ്വന്തം ഫോട്ടോയും ഫോൺനമ്പറും കണ്ട് യുവതി കുടുംബവും ഞെട്ടി. ജനുവരി 31ന് പൊലീസിൽ പരാതിയും നൽകി. കുടുംബം സ്വന്തം നിലയ്ക്ക് നടത്തിയ അന്വേഷണം ചെന്നെത്തിയത് പത്താംക്ളാസിൽ ഒപ്പം പഠിച്ചവരുടെ വാട്സാപ്പ് ഗ്രൂപ്പിലാണ്. ഈ ഗ്രൂപ്പിൽ പോസ്റ്റ് ചെയ്ത ഗ്രൂപ്പ് ഫോട്ടോയിൽ നിന്ന് ക്രോപ്പ് ചെയ്ത പടമാണ് വെബ്സൈറ്റിലുള്ളതെന്ന് കണ്ടെത്തിയ യുവതി, സംശയം തോന്നിയ ആളുടെ വിവരങ്ങളും പൊലീസിന് നൽകി. ഇതിനിടെ, പ്രതി നേരിട്ട് എത്തി യുവതിയോടും കുടുംബത്തോടും കുറ്റസമ്മതം നടത്തി മാപ്പ് അപേക്ഷിച്ചു. ഇക്കാര്യം കാട്ടാക്കട സി.ഐയെ അറിയിച്ചപ്പോൾ വിചിത്രമായ മറുപടി ലഭിച്ചതെന്ന് യുവതി പറയുന്നു.
പ്രതിക്ക് യുവതിയോടുള്ള വ്യക്തിവൈരാഗ്യം പോലും അന്വേഷിക്കാതെ കേസ് ഒത്തുതീർപ്പാക്കാനാണ് സി.ഐ ഉൾപ്പെടെ ശ്രമിച്ചത്. മൂന്നുവർഷം തടവും പത്തുലക്ഷം രൂപ വരെ പിഴയും ചുമത്താവുന്ന കുറ്റം ചെയ്ത പ്രതിക്കായുള്ള പൊലീസ് ഇടപെടലും സംശയാസ്പദമാണ്.
Woman's phone number and photo on porn site; Police without filing a case