വെള്ളം ചോദിച്ചെത്തി; വയോധികയെ ആക്രമിച്ച് കവര്‍ച്ച; പ്രതിയെ പിടികൂടാനായില്ല

robbing-a-gold-necklace-accused-not-be-caught
SHARE

തിരുവനന്തപുരം മാറനല്ലൂരില്‍ വയോധികയെ ആക്രമിച്ച് സ്വര്‍ണ്ണമാല കവര്‍ന്ന സംഭവത്തില്‍ ഒരാഴ്ച കഴിഞ്ഞും പ്രതിയെ പിടികൂടാനായില്ല.  പട്ടാപ്പകല്‍ കാട്ടാക്കട നെയ്യാറ്റിന്‍കര റോഡിന് ചേര്‍ന്നിരിക്കുന്ന വീട്ടില്‍ വെള്ളം ചോദിച്ചെത്തിച്ചെത്തിയ മോഷ്ടാവ് മാറനല്ലൂര്‍ സ്വദേശിനിയെ  മാരകായുധംകൊണ്ടാക്രമിച്ചാണ് മാല കവര്‍ന്നത്. 85 വയസുളള അരുന്ധതിയാണ് ആക്രമിക്കപ്പെട്ടത്.  മുഖത്തും നെഞ്ചിലും ആക്രമണത്തില്‍ ഗുരുതരമായ പരിക്കേറ്റിരുന്നു. സംഭവത്തിന് ശേഷം ഓടിമറഞ്ഞ കളളന്‍റെ സിസിടിവി ദൃശ്യങ്ങളുള്‍പ്പെടെ പൊലീസിന് ലഭിച്ചിട്ടും പ്രതിയെ പിടികൂടിയിട്ടില്ല. 

പ്രതിയെ തിരിച്ചറിഞ്ഞുട്ടുണ്ടെന്നും ഉടന്‍ പിടികൂടുമെന്നുമാണ് പൊലീസ് ഭാഷ്യം. കാട്ടാക്കട നെയ്യാറ്റിന്‍കര റോഡിനോട് ചേര്‍ന്നിരിക്കുന്ന വീട്ടില്‍ കഴിഞ്ഞമാസം 21 നാണ് 40 വയസോളം പ്രായംതോന്നിക്കുന്നയാള്‍ എത്തി മാലമോഷ്ടിച്ചത്. വയോധികയായ അരുന്ധതി ഇപ്പോഴും പൂര്‍ണ ആരോഗ്യസ്ഥിതി വീണ്ടെടുത്തിട്ടില്ല. ഒരു വര്‍ഷം മുമ്പ് മാറനല്ലൂരിലെ വിവിധ ഭാഗങ്ങളില്‍ നടഡന്ന  മാലപൊട്ടിക്കല്‍ കേസുകളിലും പ്രതികളെ പിടികൂടിയിട്ടില്ല.

Accused not be caught who theft necklace

MORE IN Kuttapathram
SHOW MORE