തൃശൂര്‍ ചേലക്കരയില്‍ ചെത്തുതൊഴിലാളിയെ വെട്ടിക്കൊന്നു. സുഹൃത്തിനെ ഗുരുതരമായി വെട്ടിപ്പരുക്കേല്‍പിച്ചു. കൊലയാളിയായ നാട്ടുകാരനെ പൊലീസ് തിരയുന്നു. വിഡിയോ റിപ്പോർട്ട് കാണാം.
ചേലക്കര വാഴാലിപ്പാടം സ്വദേശി വാസുദേവനാണ് കൊല്ലപ്പെട്ടത്. അന്‍പത്തിയാറു വയസായിരുന്നു. ചെത്തുതൊഴിലാളിയായിരുന്നു. ഇതേപ്പണി ചെയ്യുന്ന ഗിരീഷാണ് ആക്രമിച്ചത്. വാസുദേവനും ഗിരീഷും വാഴാലിപ്പാടത്തെ തോട്ടത്തില്‍ തെങ്ങ് ചെത്താന്‍ പോയതായിരുന്നു. ഇവിടെ വച്ചുണ്ടായ തര്‍ക്കത്തിനിടെയായിരുന്നു കൊലപാതകം. കൊലയ്ക്കു ശേഷം മുങ്ങുമ്പോഴായിരുന്ന ഓട്ടോറിക്ഷ ഡ്രൈവര്‍ ജയന്‍ അതുവഴി വന്നത്. പന്തികേട് തോന്നി ഗിരീഷിനെ പിടിച്ചുവയ്ക്കാന്‍ ശ്രമിച്ചപ്പോഴാണ് ജയനെ വെട്ടിയത്. തലയ്ക്കു നെഞ്ചിനും വേട്ടെറ്റ ജയന്‍ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ കഴിയുകയാണ്. കൊലയ്ക്കു ശേഷം ഒളിവില്‍ പോയ ഗിരീഷിനെ കണ്ടെത്താന്‍ പൊലീസിന്റെ അന്വേഷണം തുടരുകയാണ്. ചെറുതുരുത്തി പൊലീസും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. കൊലപാതകത്തിന്റെ കാരണം സംബന്ധിച്ച് ഇനിയും വ്യക്തത വന്നിട്ടില്ല.