15കാരി 37കാരനൊപ്പം ഒളിച്ചോടാൻ നോക്കി; തടഞ്ഞ മാതാപിതാക്കളെ കൊന്നുതള്ളി; നടുക്കം

lover-deadbody
SHARE

കാമുകനെ വിവാഹം കഴിക്കുന്നതിന് വീട്ടുകാർ തടസ്സം നിന്നതോടെ പതിനഞ്ചുകാരിയും 37 വയസ്സുള്ള കാമുകനും ചേർന്ന് മാതാപിതാക്കളെ കൊലപ്പെടുത്തി.  ജംഷദ്പൂരിൽ നിന്നാണ് ഈ നടുക്കുന്ന വാർത്ത. കാമുകനൊപ്പം ഇറങ്ങിപോകുന്നതിന് വീട്ടുകാർ എതിർത്തതാണ് െകാലപാതകത്തിൽ കലാശിച്ചത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയും 37കാരനും തമ്മിലായിരുന്നു പ്രണയം.

രാത്രി വീട്ടിൽ നിന്നും ഒളിച്ചോടാൻ ശ്രമിച്ചത് പെൺകുട്ടിയുടെ മാതാപിതാക്കൾ കയ്യോടെ പിടികൂടി. പിന്നാലെ തർക്കമായി. ഈ സമയം കയ്യിൽ കിട്ടിയ ചുറ്റികയും പ്ലെഷർ കുക്കറ്റും െകാണ്ട് ഇരുവരും ചേർന്ന് മാതാപിതാക്കളെ അടിച്ചുെകാല്ലുകയായിരുന്നു. ചോരയിൽ കുളിച്ച നിലയിലാണ് രാവിലെ അയൽക്കാർ മൃതദേഹം കണ്ടെത്തുന്നത്. അപ്പോഴേക്കും 15കാരി കാമുകനൊപ്പം നാടുവിട്ടിരുന്നു. 42 വയസ്സുള്ള പിതാവും 35 വയസ്സുള്ള അമ്മയുമാണ് െകാല്ലപ്പെട്ടത്. കൊലയ്ക്ക് ശേഷം ബൈക്കിൽ നാടുവിട്ട പ്രതികളെ പൊലീസ് പിന്നീട് പിടികൂടി.

MORE IN Kuttapathram
SHOW MORE